കൊച്ചി: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് പരോൾ അനുവദിച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ.വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് പരോൾ നൽകിയ കൂട്ടത്തിൽ ഇവർക്കും അനുവദിച്ചതിനെയാണ് ഹർജിക്കാരൻ എതിർക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |