ന്യൂഡൽഹി : യുവാക്കളെ ലക്ഷ്യമിട്ട് ഭീകരസംഘടനയായ ഐസിസ് രാജ്യത്ത് ഓൺലൈൻ പ്രചാരണം നടത്തുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) മുന്നറിയിപ്പ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം വഴിയാണ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഐസിസിനോട് താത്പര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യുവാക്കള്‍ ഐ.എസിന്റെ ആശയങ്ങളോട് ഒരിക്കല്‍ അനുഭാവം കാണിക്കുന്നപക്ഷം, ഓണ്‍ലൈന്‍ ഹാന്‍ഡ്ലര്‍മാരുമായി ആശയവിനിമയം നടത്താന്‍ പ്രലോഭിപ്പിക്കും. വിദേശത്തിരുന്ന് എന്‍ക്രിപ്റ്റഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നവരാണ് ഈ ഓണ്‍ലൈന്‍ ഹാന്‍ഡ്ലര്‍മാര്‍.എത്രത്തോളം വശംവദരാക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ഹാന്‍ഡ്ലര്‍മാര്‍ ഡിജിറ്റല്‍ കണ്ടന്റ് അപ്ലോഡ് ചെയ്യല്‍, ഐസിസ് . പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തല്‍, അത്യുഗ്ര ശഷിയുള്ള സ്ഫോടകവസ്തുക്കള്‍ (ഐ.ഇ.ഡി.) തയ്യാറാക്കല്‍, ഭീകരവാദത്തിനുള്ള ഫണ്ടിംഗ് , ഭീകരാക്രമണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ ഉപയോഗപ്പെടുത്തുന്നതെന്നും എന്‍.ഐ.എ വ്യക്തമാക്കി.
ഐസിസുമായി ബന്ധപ്പെട്ട് 37 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുവെന്നും എന്‍.ഐ.എ അറിയിച്ചു. 168 പേര് അറസ്റ്റിലായി. ഈ വര്‍ഷം ജൂണിലാണ് അവസാനമായി കേസ് രജിസ്റ്റര്‍ ചെയ്തത്. 31 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 27 പ്രതികളെ ശിക്ഷിച്ചു. ഓണ്‍ലൈനിലൂടെയുള്ള ഐസിസിന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ 011-24368800 നമ്പരില്‍ ബന്ധപ്പെട്ടാനും എന്‍.ഐ.എ നിര്‍ദേശം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |