കാന്‍ബെറ : ഇന്തോ - പസഫിക്ക് മേഖലയില്‍ ചൈനയ്ക്കെതിരെ ത്രിരാഷ്ട്ര ഉടമ്പടിയുമായി അമേരിക്കയും ഓസ്ട്രേലിയ. ബ്രിട്ടനും. പുതിയ ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നരേന്ദ്ര മോദിയുടെ സഹകരണം തേടി ഫോണിൽ ബന്ധപ്പെട്ടു.
ചൈനയുടെ ആധിപത്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്ക, യു.കെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേർന്നാണ് പുതിയ സുരക്ഷാ സഖ്യം രൂപീകരിക്കുന്നത്. സ്‌കോട്ട് മോറിസണ്‍ മോദിയെ വിളിച്ച് ഉടമ്പടി സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചു.
സുരക്ഷാ കരാർ ഇന്തോ-പസഫിക് മേഖലയിൽ സ്ഥിരത കൊണ്ടുവരുമെന്ന് യു,എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു,കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഉടമ്പടിയുടെ ഭാഗമായി വരുന്ന 18 മാസങ്ങളില്‍ മൂന്ന് രാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരിക്കും. സഖ്യത്തിന്‍റെ ഭാഗമായി അണുവായുധ ശേഷിയുള്ള എട്ട് അന്തര്‍വാഹിനികള്‍ ഓസ്‌ട്രേലിയയില്‍ നിര്‍മിക്കും. മേഖല കേന്ദ്രീകരിച്ച് പുതിയ സുരക്ഷാ ഉടമ്പടി വരുന്നത് ഇന്ത്യയ്ക്കും ഗുണകരമാണെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |