നിലമ്പൂർ: അമരമ്പലം കൂറ്റമ്പാറയിൽ വച്ച് 183 കിലോഗ്രാം കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റു ചെയ്തു. കൂറ്റമ്പാറ വടക്കുംപാടം വീട്ടിൽ അബ്ദുൾ ഹമീദ് (24), കല്ലിടുമ്പൻ വീട്ടിൽ ജംഷാദ്(36), നെല്ലിക്കുന്ന് ഓടക്കൽ വീട്ടിൽ അലി (34),എടക്കര ഇല്ലിക്കാട് കളത്തിൽ വീട്ടിൽ ഷറഫുദ്ദീൻ(40) എന്നിവരാണ് പിടിയിലായത്. മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്കുവേണ്ടിയും കാളികാവ് സ്വദേശിയായ പ്രധാന പ്രതിക്കുവേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ പറഞ്ഞു. ലോറിയിൽ വാഴക്കുലകൾക്കിടയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി.നിധിൻ,ഇന്റലിജന്റ്സ് വിഭാഗം ഇൻസ്‌പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖ്, സ്‌പെഷ്യൽ സ്‌ക്വാഡംഗവും നിലമ്പൂർ റെയ്ഞ്ച് ഇൻസ്‌പെക്ടറുമായ ടി.ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ എം.ഹരികൃഷ്ണൻ, പി.വി.സുഭാഷ്, ഇ.ടി.ജയാനന്ദൻ,ഇ.പ്രവീൺ, ജയൻ, അഖിൽദാസ്,സബിൻ ദാസ്,എബിൻ സണ്ണി, രാകേഷ് ചന്ദ്രൻ, പ്രദീപ് കുമാർ, ഷംനാസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയതും തുടരന്വേഷണം നടത്തുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |