# വ്യത്യസ്തനാണ് മനോജ്
എരമല്ലൂർ: ചന്തിരൂരിലെ വീടുകളിൽ രാവിലെ പത്രങ്ങളെത്തുമ്പോൾ വായനക്കാർക്ക് കൗതുകത്തിനുള്ള വക കൂടി സമ്മാനിക്കുകയാണ് പത്ര വിതരണം നടത്തുന്ന ശാസ്താങ്കൽ വെളിയിൽ മനോജ്. എഴു വർഷമായി തന്റെ സന്തതസഹചാരിയായ ലേഡീസ് മോഡൽ സൈക്കിളിന് പുതുപുത്തൻ സ്കൂട്ടറിന്റെ രൂപഭാവങ്ങൾ നൽകിയാണ് മനോജിന്റെ സഞ്ചാരം.
വെൽഡിംഗ് തൊഴിലാളി കൂടിയായ മനോജ്, കൊവിഡ് കാലത്ത് തൊഴിൽദിനങ്ങൾ കുറഞ്ഞതോടെയാണ് തന്റെ കരവിരുത് സൈക്കിളിൽ പ്രയോഗിക്കാമെന്ന് ഉറപ്പിച്ചത്. ജി.ഐ പൈപ്പിൽ ഫ്രെയിം നിർമ്മിച്ചു. ടയറുകൾ കൂടി ഫിറ്റ് ചെയ്ത് സ്കൂട്ടർ മോഡൽ സൈക്കിൽ യാഥാർത്ഥ്യമാക്കി. മികച്ച ഗായകൻ കൂടിയായ മനോജ് കരോക്കെ ഗാനമേളകൾക്കും പോകാറുണ്ട്. വരുമാനത്തിനൊപ്പം ആരോഗ്യസംരക്ഷണം കൂടിയാണ് സൈക്കിളിലെ പത്രവിതരണം സമ്മാനിക്കുന്നത്. അതേ സൈക്കിളിന് പുതുമോടി നൽകാനായത് കൂടുതൽ സന്തോഷം നൽകുന്നതായി മനോജ് പറയുന്നു. ഭാര്യ: മിനി. മക്കൾ: അക്ഷയ്, അക്ഷര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |