SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.27 PM IST

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: 31കോടിയുടെ സ്വത്ത് കണ്ടുകെട്ടി

popular

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് പ്രതികളുടെ 31കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പോപ്പുലർ ഗ്രൂപ്പിന്റെ കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമാണ് കണ്ടുകെട്ടിയത്.

കാറുകളുടെ മൂല്യം രണ്ടു കോടിയാണ്. വിവിധ സ്ഥാപനങ്ങളിൽ സൂക്ഷിച്ച സ്വർണത്തിന്റെ മതിപ്പുവില 14 കോടിയാണ്. ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങളും ചേർത്താണ് 31 കോടി രൂപ കണ്ടുകെട്ടിയത്. രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകൾ പോപ്പുലർ ഗ്രൂപ്പ് നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ക്രമക്കേടുള്ളത്. 1600ലധികം പേരിൽനിന്നായി സ്വർണവും പണവും വാങ്ങിയിട്ടുണ്ട്.

ആഗസ്റ്റ് ഒമ്പതിനാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളായ എം.ഡി തോമസ് ഡാനിയേലിനെയും മകൾ റീനു മറിയത്തേയും ഇ.ഡി അറസ്റ്റുചെയ്തത്. കേസിൽ ഇ.ഡി സമാന്തര അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സുപ്രധാന രേഖകളുടെ പകർപ്പും ഇലക്ട്രോണിക് തെളിവുകൾ, സാമ്പത്തിക ഇടപാടുകൾ, ഭൂമി ക്രയവിക്രയങ്ങൾ, നിലവിൽ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികൾ എന്നിവയുടെ തെളിവുകളും പരിശോധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POPULAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.