വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൽ പ്രതി അർജുനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും. മാനന്തവാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. കൃത്യം നടത്താൻ പ്രതിയെ ആരെങ്കിലും സഹായിച്ചോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ജൂൺ 10നാണ് റിട്ടയേർഡ് അദ്ധ്യാപകനായ നെല്ലിയമ്പത്ത് പദ്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതിയമ്മ എന്നിവർ കൊല്ലപ്പെട്ടത്. വൃദ്ധ ദമ്പതികളുടെ അയൽവാസിയാണ് അർജുൻ.
ഈ മാസം 10ന് ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ അർജുൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും, അടിവസ്ത്രത്തിൽ ഒളിപ്പിരുന്ന എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് അർജുൻ പൊലീസിനോട് സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |