SignIn
Kerala Kaumudi Online
Thursday, 25 April 2024 5.07 PM IST

ഫ്ളാറ്റിലെ ബാൽക്കണിയിൽ കസേര,  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ മകൾ മരിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി നിർണായകം

bhavya-singh-

തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിംഗ് (16) കഴിഞ്ഞ ദിവസം ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. അപകടമാണോ ആത്മഹത്യയാണോ എന്നാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന കവടിയാറിലെ നികുഞ്ജം ഫ്ളാറ്റിലെയും സമീപത്തെ ഫ്ളാറ്റിലെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

അപകട സമയത്ത് ബാൽക്കണിയുടെ നടുവിലായി ഒരു കസേരയുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ഭവ്യ ബാൽക്കണിയിൽ കസേരയിൽ ഇരിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ബാൽക്കണിയിൽ നെഞ്ചോളം ഉയരത്തിൽ ഹാന്റ് റെയിൽ സ്ഥാപിച്ചിട്ടുണ്ട്. അതിന് മുകളിലൂടെ എത്തിവലിഞ്ഞ് നോക്കിയോ കസേരയിൽ കയറിനിന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച് നിഗമനത്തിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഭവ്യയുടെ മൃതദേഹം ഇന്നലെ രാവിലെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TVM FLAT, SUICIDE, BHAVYA, BHAVYA SINGH, POLICE INVESTIGATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.