ബംഗളൂരു: ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയിൽ കണ്ടെത്തി. രണ്ട് വയസുള്ള കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. എച്ച് ശങ്കർ എന്നയാളുടെ കുടുംബത്തെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജയശങ്കറിന്റെ ഭാര്യ, ഇരുപത്തിയേഴുകാരനായ മകൻ, രണ്ട് പെൺമക്കൾ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസം പ്രായമായ ഒരു കുഞ്ഞും മരിച്ചു. പട്ടിണി കിടന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
മൃതദേഹങ്ങൾ ജീർണിച്ച നിലയിലായിരുന്നു.സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് രണ്ട് വയസുകാരിയെ രക്ഷിക്കുന്നത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.മകളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെ ചൊല്ലി വഴക്കിട്ട ശങ്കർ വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഇയാൾ പലതവണ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |