പാട്ന : ബീഹാറിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വൻ തുകകൾ ആളുകളുടെ അക്കൗണ്ടിൽ വരുന്നത് ദുരൂഹമായി തുടരുന്നു. മുസാഫർപൂർ ജില്ലയിലെ സിംഗാരി ഗ്രാമത്തിൽ ഒരു കർഷകന്റെ അക്കൗണ്ടിലേക്ക് 52 കോടി എത്തിയതാണ് ഈ പരമ്പരയിൽ അവസാനമായി കണ്ടെത്തിയത്. രാം ബഹദൂർ ഷാ എന്ന പ്രായമായ കർഷകൻ തനിക്കുള്ള പെൻഷൻ തുക അക്കൗണ്ടിലെത്തിയോ എന്നറിയുന്നതിനാണ് ബാങ്കിലെത്തിയത്. എന്നാൽ ബാങ്കുദ്യോഗസ്ഥൻ ഇയാളുടെ അക്കൗണ്ടിൽ വൻ തുകയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 52 കോടി കർഷകന്റെ അക്കൗണ്ടിൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഈ തുകയിൽ കുറച്ച് തനിക്ക് നൽകണം എന്ന് കർഷകൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ പണം കൈകാര്യം ചെയ്യുന്നതിനായി തങ്ങളെ സർക്കാർ സഹായിക്കണമെന്ന് ഇദ്ദേഹത്തിന്റെ മകൻ സുജിത് ഷായും ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ടിൽ പണം എത്തിയ അന്നുമുതൽ ബാങ്ക് പലിശ നൽകണമെന്നും മകൻ ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകന്റെ അക്കൗണ്ടിൽ പണം എത്തിയത് സംബന്ധിച്ച് പൊലീസും അന്വേഷണം ആരംഭിച്ചതായി കത്ര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മനോജ് പാണ്ഡെ പറഞ്ഞു.
ബീഹാറിൽ ഒരാഴ്ചയ്ക്കിടെ നിരവധി ആളുകൾക്ക് ഇത്തരത്തിൽ വലിയ തുക മാറി എത്തിയിട്ടുണ്ട്. കടിഹാറിലെ ആറാം ക്ലാസിലെ രണ്ട് സ്‌കൂൾ വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ ഇത്തരത്തിൽ എത്തിയിരുന്നു. പിന്നീട് ഇത് സാങ്കേതിക പിശകിൽ സംഭവിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. സമാനമായ സംഭവത്തിൽ ഖഗരിയ ജില്ലയിലെ രഞ്ജിത് ദാസ് എന്ന വ്യക്തിക്ക് 5.5 ലക്ഷം രൂപയാണ് അക്കൗണ്ടിൽ ലഭിച്ചത്. എന്നാൽ ഇത് തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദ്ധാനം ചെയ്ത തുകയുടെ ആദ്യ ഗഡുവാണെന്ന അവകാശവാദമാണ് ഇയാൾ ഉയർത്തിയത്. പണം തിരികെ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബാങ്ക് അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |