ബംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ബംഗളൂരുവിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്തു.മരിച്ചവരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. കുടുംബാംഗമായ രണ്ടുവയസ്സുകാരിയെ സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം പൊലീസ് രക്ഷപ്പെടുത്തി. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എച്ച്.ശങ്കർ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്തത്. മകളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെ ചൊല്ലി ശങ്കർ കലഹിച്ചിരുന്നു. തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് പലതവണ വീട്ടിലേക്ക് വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ല. അഞ്ച് ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം.
ശങ്കറിന്റെ ഭാര്യ (50), 27 വയസ്സുള്ള മകൻ, 30 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് തൂങ്ങിമരിച്ചത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |