മുംബയ്: പഞ്ചാബ് കോൺഗ്രസിലെ രാഖി സാവന്താണ് നവ്ജ്യോത് സിംഗ് സിദ്ദുവെന്ന ആംആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ പരാമർശത്തിൽ പ്രതികരിച്ച് നടി രാഖി സാവന്ത്.
'രാഘവ് ഛദ്ദ, എന്നിൽ നിന്നും എന്റെ പേരിൽ നിന്നും അകലം പാലിക്കുക. സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ആകുന്നതിന് നിങ്ങൾക്ക് എന്റെ പേര് ഉപയോഗിക്കേണ്ടിവന്നു. മറ്റെല്ലാ ദിവസങ്ങളും ഞാൻ എങ്ങനെ ട്രെൻഡിംഗാകുന്നുവെന്ന് കൂടി ആലോചിക്കൂ -രാഖി പറഞ്ഞു.
രാഖിക്ക് പിന്തുണയുമായി ഭർത്താവ് റിതേഷും രംഗത്തെത്തി. രാഘഖ് ഛദ്ദയെ ഉടൻ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് റിതേഷ് അഭ്യർത്ഥിച്ചു. സ്ത്രീകളോട് ഇത്തരം വിദ്വേഷ മാനസികാവസ്ഥ പുലർത്തുന്നത് ശരിയല്ലെന്നും റിതേഷ് അഭിപ്രായപ്പെട്ടു.
'നിങ്ങളുടെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മറ്റൊരാളുടെ വ്യക്തിജീവിതത്തെ തകർക്കരുത്. എനിക്ക് വേണമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകാം. എന്നാൽ, നിങ്ങളുടെ വാക്കുകളിൽ പക്വതയില്ലായ്മ കാണുന്നു. അതിനാൽ, ഒരു പക്വതയില്ലാത്ത ആളെന്ന നിലയിൽ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. മാന്യമായ ഭാഷയിൽ സംസാരിക്കണം - റിതേഷ് കൂട്ടിച്ചേർത്തു.
@ ഛദ്ദയ്ക്കെതിരെ പ്രതിഷേധം
രാഖി സാവന്തിനെ അനാവശ്യമായി രാഷ്ട്രീയപ്പോരിലേക്ക് വലിച്ചിഴച്ചതിനെതിരെ കോൺഗ്രസ് നേതാക്കളടക്കം നിരവധി പേർ രംഗത്തെത്തി. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ഛദ്ദയുടെ പരാമർശമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |