SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.40 AM IST

ഇരട്ടപ്പാത ഡിസംബറിൽ , ശേഷിക്കുന്നത് 18 കിലോമീറ്റർ

rail

കോട്ടയം: എറണാകുളം - കായംകുളം റെയിൽപാത ഇരട്ടിപ്പിക്കൽ ഡിസംബറിൽ പൂർത്തിയാകും. പത്തു വർഷം മുൻപ് ആരംഭിച്ച നിർമ്മാണം അവസാന ഘട്ടത്തിലാണ്. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള 16.84 കിലോമീറ്റർ മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളത്. പല സ്റ്റേഷനിലും ക്രോസിംഗിനു കാത്തു കിടക്കേണ്ടി വരുന്നതാണ് ട്രെയിനുകൾ വൈകുന്നതിന്റെ പ്രധാന കാരണം. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ ഈ റൂട്ടിലെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമാവും.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിലും ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഇവിടെ ഗുഡ്‌സ് ട്രെയിനുകൾക്കുള്ള പ്രത്യേക പാതയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പഴയ ഗുഡ്‌സ് യാര്‍ഡ് ഭാഗത്താണ് പുതിയ പാത.

ഈ ഭാഗത്ത് പാലവും നിര്‍മിക്കുന്നുണ്ട്. നഗരത്തില്‍നിന്ന് മീനച്ചിലാറ്റിലേക്കുള്ള തോടിനു കുറുകെയുള്ള പാലത്തിലൂടെയാകും പുതിയ ട്രാക്കും റോഡും കടന്നുപോവുക. മൂന്നു പുതിയ പാതകളാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷനോട് ചേർന്ന് നിര്‍മിക്കുന്നത്. രണ്ടെണ്ണം പ്ലാറ്റ്‌ഫോം ഉള്‍പ്പെടുന്നതാകും. നാഗമ്പടം ഭാഗത്താകും പുതിയ പ്ലാറ്റ്‌ഫോമുകള്‍. ഇതില്‍ ഒരു വരി പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മാത്രമായിരിക്കും.

എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്തുനിന്നെത്തുന്ന യാത്രക്കാർക്ക് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു പുതിയ കവാടവും നിർമ്മിക്കുന്നുണ്ട്. ഇവിടെ ടിക്കറ്റ് കൗണ്ടറും ക്രമീകരിക്കും.

തടസം മാരിയമ്മൻ കോവിൽ

മുട്ടമ്പലം റബർ ബോർഡിനു സമീപത്തെ മേൽപ്പാലത്തിന്റെ എതിർവശത്തുള്ള മാരിയമ്മൻ കോവിൽ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നതാണ് ഇരട്ടിപ്പിക്കൽ വൈകിക്കുന്നത്. റെയിൽവേയുടെ സ്ഥലത്താണ് മാരിയമ്മൻ കോവിൽ സ്ഥിതിചെയ്യുന്നതെങ്കിലും ആ ഭൂമിക്കും നഷ്ടപരിഹാരം വേണമെന്നാണ് കോവിൽ ഭാരവാഹികളുടെ ആവശ്യം. ക്ഷേത്രമന്ദിരത്തിന് മാത്രമേ നഷ്‌‌ടപരിഹാരം നൽകൂ എന്നാണ് റെയിൽവേ നിലപാട്. നിരവധി ചർച്ച നടത്തിയിട്ടും കോവിൽ അധികൃതർ വഴങ്ങിയിട്ടില്ല.

പ്രദേശത്തെ ഒരു വിഭാഗം ജനങ്ങളുടെ ആരാധനാ കേന്ദ്രമാണ് മാരിയമ്മൻ കോവിൽ. ഇത് പൊളിച്ചുമാറ്റുമ്പോൾ മറ്റൊരു ആരാധനാ കേന്ദ്രം അനുവദിക്കണമെന്നാണ് ആവശ്യം. അനുഭാവപൂർണമായ സമീപനം റെയിൽവേ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- റീബാ വർക്കി, നഗരസഭാംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.