അമൃത്സര്‍ : പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചതിന് പിന്നാലെ പി.സി.സി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ ആഞ്ഞടിച്ച് അമരീന്ദർ സിംഗ്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അമരീന്ദർ പറഞ്ഞു.
.
സിദ്ദു മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരില്‍ താന്‍ എതിര്‍ക്കുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. സിദ്ദുവിന് പാക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. . പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ ആരോപിച്ചു.
അതേസമയം കോൺഗ്രസ് താൽക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആഗ്രഹമില്ലെന്ന് അറിയിച്ച ശേഷമാണ് അമരീന്ദർ രാജി നൽകിയത്. സമയമാകുമ്പോൾ ഭാവി പരിപാടികൾ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി തന്നോടൊപ്പം നിൽക്കുന്ന അനുകൂലികളോട് ആലോചിച്ചാകും ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുക. നിലവിൽ താൻ കോൺഗ്രസ് അംഗമാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
കോൺഗ്രസ് ഹൈക്കമാന്റിന് വിശ്വാസമുളളവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അമരീന്ദർ സിംഗ് പ്രതികരിച്ചു. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവുമായുളള ദീർഘകാലമായുളള തർക്കമാണ്ക്യാ പ്‌റ്റൻ അമരീന്ദർ സിംഗിന്റെ രാജിയിൽ കലാശിച്ചത്.
അതേസമയം കോൺഗ്രസ് പഞ്ചാബ് മുൻ അദ്ധ്യക്ഷൻ സുനിൽ ജഘർ, സിദ്ദു എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. ഇതിൽ അനുഭവ സമ്പത്ത് കൂടിയ സുനിൽ ജഘർ തന്നെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയിൽ വരുന്ന പേര്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |