കോഴിക്കോട്: രാത്രിയായാൽ വാടകവീട്ടിൽ നിന്ന് യുവതികളുടെ അശ്ലീല സംഭാഷണം കേൾക്കുന്നത് പതിവായതോടെ നാട്ടുകാർ നൽകിയ പരാതിയിൽ കുടുങ്ങിയത് വൻപെൺവാണിഭ റാക്കറ്റ്. പാറോപ്പടി ചേവരമ്പലം റോഡിലെ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ മൂന്നു യുവതികൾ ഉൾപ്പടെ അഞ്ചു പേരാണ് പിടിയിലായത്
നരിക്കുനി സ്വദേശിയായ ഷഹീൻ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്ത് കഴിഞ്ഞ മൂന്ന് മാസത്തോളമായി പെൺവാണിഭം നടത്തിവന്നത്. ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ്(32), ചേവായൂർ തൂവാട്ട് താഴ് വയലിൽ ആഷിഖ്(24), പയ്യോളി നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്നു സ്ത്രീകൾ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സന്ധ്യ ആയാൽ ഈ വീടിലേക്ക് നിരവധി വാഹനങ്ങൾ വന്നു പോകുന്നത് പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. പലപ്പോഴും രാത്രി വൈകുംവരെയും ഇവിടെ ആളുകൾ വന്നു പോകാറുണ്ട്. രാത്രിയിൽ ഇവിടെനിന്ന് യുവതികളുടെ അശ്ലീല സംഭാഷണം കേൾക്കുന്നതും പതിവായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് വീട് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇവിടെ വാഹനത്തിൽ സ്ത്രീകൾ
ഉൾപ്പടെയുള്ളവർ എത്തിയതോടെയാണ് സമീപവാസികൾ പൊലീസിന് വിവരം നൽകിയത്.
മെഡിക്കൽ കോളേജ് പൊലീസ് അസി. കമ്മിഷണർ കെ സുദർശനന്‍റെ നിർദേശ പ്രകാരം ചേവായൂർ പൊലീസ് ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ, എസ് ഐ ഷാൻ, സീനിയർ സി പി ഒ ഷഫീക്, ശ്രീരാജ്, രമ്യ, ബൈജു എന്നിവരാണ് റെയ്‌ഡ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |