കോട്ടയം: കൊല്ലാട് നാൽക്കവല ജംഗ്ഷനിൽ ഷാപ്പ് ജീവനക്കാരനായ വയോധികനെ കുരുമുളക് സ്പ്രേ അടിച്ച് ആക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലാട് തടത്തിൽ വീട്ടിൽ ലിജോ (അപ്പി), മൂലേടം കൊച്ചുപറമ്പിൽ വിനീത് കെ. സന്തോഷ് എന്നിവരെയാണ് സി.ഐ റിജോ, എസ്.ഐ ചന്ദ്രബാബു, എസ്.ഐ രാജ്മോഹൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം നാൽക്കവല കൊല്ലാട് ഷാപ്പിന് സമീപത്തായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ ഷാപ്പ് ജീവനക്കാരനായ ജനാർദ്ദനനെ പ്രകോപനമൊന്നും ഇല്ലാതെ വഴിയിൽ വച്ച് ആക്രമിക്കുകയായിരുന്നു. വിനീത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന് പിന്നാലെ ലിജോ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ജനാർദ്ദനൻ നൽകിയ പരാതിയുടെ ആടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവരും മുൻപ് വഴിയാത്രക്കാരെ ആക്രമിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |