ജനീവ : ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാകിസ്നായ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകുമെന്ന് സൂചന. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഡബ്ലു. എച്ച്.ഒ യുടെ വിദഗ്ധ സമിതി ഒക്ടോബർ അഞ്ചിന് യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാൻ ആവശ്യമായ വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയതായി കൊവാക്സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ജൂണോടെ കൊവാക്സിന്റെ മുഴുവൻ പരീക്ഷണങ്ങളും പൂർത്തിയായിയതിന് ശേഷം ജൂലായിൽ വിശദ റിപ്പോർട്ട്. സംഘടന ഉന്നയിച്ച സംശയങ്ങൾ വ്യക്തമായ മറുപടി നല്കിയെന്നും ഭാരത് ബയോടെക് അറിയിച്ചു.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിന്റെ സുരക്ഷ, പ്രതിരോധശേഷി എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്കുന്നത്.
മൂന്നാം ഘട്ട പരീക്ഷണത്തിൽ കൊവാക്സിൻ 77.8 ശതമാനം ഫലപ്രാപ്തി കാണിച്ചെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |