SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.01 PM IST

ക്യാപ്‌റ്റൻ അമരീന്ദറിന് പിൻഗാമിയായി പഞ്ചാബിനെ നയിക്കാൻ സുഖ്ജീന്തർ സിംഗ് രൺധാവ; ഉപമുഖ്യമന്ത്രിമാരായി രണ്ടുപേർ

punjab

ന്യൂഡൽഹി: പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സുഖ്ജീന്തർ സിംഗ് രൺധാവയെ തിരഞ്ഞെടുത്തു. കോൺഗ്രസ് ലെജിസ്‌ളേച്ചർ പാർട്ടി യോഗത്തിലാണ് രൺധാവയുടെ പേര് തീരുമാനിച്ചത്. ഭരത് ഭൂഷൺ അഷു, കരുണ ചൗധരി എന്നിവരെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തു. പാർട്ടിയിലെ തർക്കങ്ങളെത്തുടർന്ന് ശനിയാഴ്‌ചയാണ് ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 2022 മാർച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.

അമരീന്ദർ മന്ത്രിസഭയിൽ ജയിൽ-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു 62കാരനായ രൺധാവ. പരമ്പരാഗത കോൺഗ്രസ് കുടുംബാംഗമായ അദ്ദേഹം അമരീന്ദർ-സിദ്ദു തർക്കത്തിൽ സിദ്ദുവിന്റെ വക്താവായി പ്രവർത്തിച്ചു. 2017ൽ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ അമരീന്ദർ സിംഗ് പരാജയപ്പെട്ടു എന്ന പേരിലാണ് രൺധാവ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്. ദേര ബാബ നാനാക് മണ്ഡലത്തിൽ നിന്നും 2012ലും 2017ലും വിജയിച്ചു.

പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനോ, മുൻ പിസിസി അദ്ധ്യക്ഷൻ സുനിൽ ജഘറോ മുഖ്യമന്ത്രിയാകുമെന്ന് ആദ്യഘട്ട ആലോചന നടന്നു. പിന്നീട് വനിതാ മുഖ്യമന്ത്രിയാകും സംസ്ഥാനത്തുണ്ടാകുക എന്ന് വാർത്തകളുണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണി സ്ഥാനം ഏറ്റെടുക്കാൻ വിമുഖത പ്രകടിപ്പിച്ചു. അംബികാ സോണി ഡൽഹിയിലെ വസതിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. എന്നാൽ താനല്ല ആരാണ് മുഖ്യമന്ത്രിയെന്ന് വൈകാതെ അറിയാമെന്നായിരുന്നു മുൻപ് രൺധാവ അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PUNJAB CM, SUKHJEENDAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.