കണ്ണൂർ : ഡി.ജി.പിയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽ മാരകായുധങ്ങളും മൊബൈൽ ഫോണുകളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തടവുകാർ മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കർശന പരിശോധനക്ക് ജയിൽ ഡി.ജി.പി നിർദേശം നൽകിയത്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ ആദ്യം തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ മുതലാണ് ജയിൽ വളപ്പ് കിളച്ച് പരിശോധന തുടങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തിൽ ജില്ലാ ജയിലിലെയും, സ്പെഷ്യൽ സബ് ജയിലിലെയും സെൻട്രൽ ജയിലിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തിയത്. സിം കാർഡില്ലാത്ത രണ്ട് മൊബൈൽ ഫോൺ, നാല് പവർ ബാങ്ക്, അഞ്ച് ചാർജറുകൾ, രണ്ട് കത്തി, മഴു, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽ എന്നിവയാണ് ആദ്യ ദിവസം കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ് കിട്ടിയത്. വർഷങ്ങൾക്ക് മുമ്പേ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.ലായിരുന്നു ശനിയാഴ്ച അർദ്ധരാത്രി വരെ നീളുന്ന റെയ്ഡ് നടന്നത്.
ആയുധങ്ങൾ അടക്കം കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ വളപ്പിൽ പരിശോധന വ്യാപകമാക്കും.
റോമിയോ ജോൺ
ജയിൽസൂപ്രണ്ട്, കണ്ണൂർ സെൻട്രൽ ജയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |