തിരുവനന്തപുരം: കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം തുടങ്ങിയ ബഹിരാകാശ സംരംഭമായ ഇൻസ്പെയ്സ് (ഇന്ത്യൻ സ്പെയ്സ് പ്രൊമോഷൻ ഓതറൈസേഷൻ സെന്റർ) മേധാവിയായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ മുൻ മാനേജിംഗ് ഡയറക്ടർ പവൻകുമാർ ഗോയങ്കയെ നിയമിച്ചു.
ബഹിരാകാശമേഖലയിൽ സ്വകാര്യ സംരംഭം പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ മുന്നേറാനും ലക്ഷ്യമിട്ടാണ് ഇൻസ്പെയ്സിന് രൂപം നൽകിയത്. ഐ.എസ്.ആർ.ഒ. നടത്തിയിരുന്ന പ്രവർത്തനങ്ങൾ കൂടുതൽ പ്രൊഫഷണലാക്കുകയാണ് ലക്ഷ്യം. ഐ.എസ്.ആർ.ഒ. ബഹിരാകാശ ഗവേഷണ,വികസന മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കും. ഇൻസ‌്പേസിന് സാങ്കേതിക സഹകരണം നൽകും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്റർ ഡയറക്ടർ എ. രാജരാജൻ, ഐ.എസ്.ആർ.ഒ സയന്റിഫിക് സെക്രട്ടറി ഉമാമഹേശ്വരൻ, നിയാസ് ഡയറക്ടർ ഡോ.സൈലേഷ് നായക്, ബ്രഹ്മോസ് ആൻഡ് ഏറോസ്പെയ്സ് മുൻ സി.ഇ.ഒ. ഡോ.തേജ് പാൽ സിംഗ്, വ്യവസായ പ്രമുഖനായ എൽ.ആൻഡ് ടി. ഡയറക്ടർ ജയന്ത് പാട്ടീൽ, ജെ.എൻ.യു. വൈസ് ചാൻസലർ പ്രൊഫ.എം. ജഗദീഷ് കുമാർ,ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലെ ഏയ്റോ സ്‌പേസ് മേധാവി പ്രൊഫ.ജോസഫ് മാത്യു, മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫ. പ്രീതി ആഘായിയം എന്നിവരാണ് ഇൻസ്‌പേസിലെ മറ്റ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |