കോട്ടയം: വായ്പത്തട്ടിപ്പ് കേസിലെ പ്രതി അകലക്കുന്നം ചന്ദ്രവിലാസത്തിൽ സൂര്യ എസ്.നായരെ (28) കാർ തട്ടിയെടുത്ത് പണയം വച്ച സംഭവത്തിൽ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവർ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയം മറ്രൊരാളുമായി വീട്ടിലെത്തി കള്ളം പറഞ്ഞ് കാർ തട്ടിയെടുത്തു എന്നാണ് പൊലീസിന് ലഭിച്ച പരാതി.
മുണ്ടക്കയം കൂട്ടിക്കലിൽ ഒരു ഹോട്ടൽ ഉടമ വഴി മറ്രൊരാൾക്ക് 85,000 രൂപ വാങ്ങി കാർ വാടകയ്ക്ക് നൽകിയതായും പൊലീസ് കണ്ടെത്തി. സ്വകാര്യ ബാങ്കിൽ നിന്ന് വൻ തുകയുടെ വായ്പ ശരിയാക്കി നൽകാം എന്നു പറഞ്ഞ് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ സൂര്യ. എസ്. നായർ തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെത്തുടർന്ന് അയർക്കുന്നം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിലും ഇവർക്കെതിരെ വായ്പത്തട്ടിപ്പ് കേസുണ്ട്. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് കാർ തട്ടിയെടുത്ത കേസിൽ സൂര്യയെ വീണ്ടും ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്, തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ സൂര്യയെ വീണ്ടും റിമാൻഡ് ചെയ്തു. അയർക്കുന്നം സ്റ്റേഷനിൽ നാല് പരാതികളും ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളിൽ ഓരോ പരാതിയുമാണ് സൂര്യ എസ്.നായർക്ക് എതിരെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |