SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.25 PM IST

മാവടിയിൽ കണ്ടെത്തിയ അസ്ഥികൂടം രണ്ട് വർഷം മുമ്പ് കാണാതായ ഗൃഹനാഥന്റേത്

crime

നെടുങ്കണ്ടം: മാവടിയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുറ്റിച്ചെടികൾക്കിടയിൽ കണ്ടെത്തിയ അസ്ഥികൂടം രണ്ട് വർഷം മുമ്പ് കാണാതായ ഗൃഹനാഥന്റേതാണെന്ന് സൂപ്പർറിം പൊസിഷൻ പരിശോധനയിൽ തെളിഞ്ഞു. മാവടി പള്ളേന്തിൽ സുരേഷിന്റെ അസ്ഥികൂടമാണെന്ന് തിരിച്ചറിഞ്ഞതായാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. മറ്റ് തെളിവ് ലഭിച്ചിട്ടില്ലാത്തതിനാൽ സുരേഷ് ആത്മഹത്യ ചെയ്തതാതായാണ് പൊലീസ് കരുതുന്നത്. എന്നാൽ, ഭാര്യയും ബന്ധുക്കളും പറയുന്നത് ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ്.

2019 സെപ്‌തംബർ മൂന്നിനാണ് സുരേഷിനെ കാണാതായത്. 2020 മേയ് 5ന് അസ്ഥികൂടം കണ്ടെത്തി. സുരേഷിനെ കാണാതായതിൽ പൊലീസ് അന്വേഷണം തൃപ്തികരമാവാതെ ഭാര്യ സുനിത ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല, തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. എറണാകുളം റേഞ്ച് ഐ.ജിയോട് വിശദഅന്വേഷണത്തിന് ഡി.ജി.പി നിർദേശിക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മാവടിയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും നെടുങ്കണ്ടം പൊലീസ് ആത്മഹത്യ എന്നു പറഞ്ഞ് ഫയൽ മടക്കുകയായിരുന്നു. റേഷൻകടയിൽ നിന്ന് വാങ്ങിയ ചാക്കും മണ്ണെണ്ണയും ഉപയോഗിച്ച് ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, റേഷൻകടയിൽ നിന്ന് വാങ്ങിയ ചാക്ക് വീട്ടിലുണ്ടെന്നാണ് ഭാര്യ പറയുന്നത്. മാത്രമല്ല, കത്തിക്കരിഞ്ഞ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചതായിരുന്നു. കമ്പികൊണ്ട് ചുറ്റിക്കെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തുനിന്ന് ഭാഗികമായി കത്തിക്കരിഞ്ഞ ഷർട്ടും കൈലിയും മൊബൈൽഫോൺ, തീപിടിച്ച വസ്ത്രങ്ങളുടെ ഏതാനും ഭാഗം, ചെരിപ്പ് എന്നിവയും കണ്ടെത്തിയിരുന്നു. ഇതിന് പുറമേ, മറ്റ് രണ്ട് ചെരിപ്പും കണ്ടെത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കേടുപാടുകൾ സംഭവിക്കാത്ത ഒരു കുടയും സമീപത്തുണ്ടായിരുന്നു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി നൽകിയ വീട്ടമ്മയെ ജീപ്പിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിലും ദുരൂഹതയുണ്ട്.

കുളത്തിലെ അസ്ഥികൂടം: അന്വേഷണം റോഡ് കരാറുകാരെ കേന്ദ്രീകരിച്ച്

കോട്ടയം: വൈക്കം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്തെ തൊണ്ട് ചീയാനിടുന്ന കുളത്തിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പുഴയുടെ തീരം വരെ നീളുന്ന റോഡ് നിർമ്മിച്ച കരാറുകാരനിൽ നിന്നും പണിക്കാരനിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. കുഴിയായിക്കിടന്ന പ്രദേശത്ത് റോഡ് തീർക്കാൻ പൂഴിയും മറ്റും കൊണ്ടുവന്ന് നിക്ഷേപിച്ചപ്പോൾ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന കാര്യമാണ് പൊലീസ് ‌അന്വേഷിക്കുന്നത്. 20 വർഷത്തിനിടയിലുണ്ടായ തിരോധാനങ്ങളിൽ റിപ്പോർട്ട് ചെയ്യാതെ പോയ കേസുകളിലേക്കും അന്വേഷണം നീളുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 20വർഷത്തിനിടയിൽ കാണാതായവരുടെ പട്ടിക പരിശോധിച്ചും ടി.വി.പുരം, തലയാഴം പഞ്ചായത്തുകളിലെ അടക്കം തിരോധാനങ്ങളെക്കുറിച്ചും അന്വേഷിച്ചുവരികയാണ് വൈക്കം ഡിവൈ. എസ്. പി.എ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ്. വീടുകളിൽ പണിക്കു നിന്ന മറുനാട്ടുകാരാരെങ്കിലും കൊല ചെയ്യപ്പെട്ട് കുളത്തിൽ ചവിട്ടി താഴ്‌ത്തപ്പെട്ടതാണോയെന്ന സംശയവും തള്ളിക്കളയുന്നില്ല. വീടുകളിൽ ജോലിക്ക് വന്നവരാരെങ്കിലും അവിഹിതബന്ധമോ മോഷണമോ ആരോപിക്കപ്പെട്ട് കൊലപ്പെടുകയോ ആലപ്പുഴ ജില്ലയിൽ നിന്ന് വൈക്കത്ത് പണിക്കോ മറ്റോ വന്നവർ ഏതെങ്കിലും സംഘർഷത്തിൽ കൊലപ്പെട്ടിരിക്കാമെന്ന സംശയവും പൊലീസിലുണ്ട്. 40നും 50 ഇടയിൽ പ്രായമുള്ളയാളുടെതാണ് മൃതദേഹ അവശിഷ്ടമെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ഇതിനകം പൊലീസ് ജില്ലയിലെ കാണാതായ നൂറിലധികം പേരുടെ വിവരങ്ങൾ ശേഖരിച്ചു.
സംശയം തോന്നിയ ഒമ്പതുപേരിൽ മൂന്നു പേരുടെ സാന്പിൾ ഡി.എൻ. എ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഡി.എൻ.എ പരിശോധന ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരുടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.