ജാതിമത ലിംഗഭേദമില്ലാതെ അറിവ് നേടാനാഗ്രഹിക്കുന്ന ആർക്കും വേദം പഠിക്കാമെന്ന് സ്ഥാപിക്കുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ രചിച്ച വേദാധികാര നിരൂപണമെന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് നൂറ് വയസ്. വേദം പഠിക്കാൻ ക്ഷത്രിയർക്കും വൈശ്യർക്കും അവസരം കിട്ടിയിരുന്നെങ്കിലും സ്ത്രീകൾക്കും ശൂദ്രർക്കും കേൾക്കാൻ പോലും അധികാരമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വേദം പഠിക്കാനും പഠിപ്പിക്കാനും ഏത് സ്ത്രീക്കും പുരുഷനും അധികാരമുണ്ടെന്ന് അദ്ദേഹം സ്ഥാപിച്ചത്.
വേദാധികാര നിരൂപണത്തിലെ ആശയങ്ങൾ കൊല്ലവർഷം അറുപതാമാണ്ട് മുതൽ പ്രചാരത്തിലുള്ളതാണ്. 1921 ആഗസ്റ്റിൽ തൃശൂർ ഇരിങ്ങാലക്കുട തച്ചുടയ കൈമളാണ് ആദ്യമായി ഗ്രന്ഥമാക്കിയത്. രണ്ടാംപതിപ്പ് 1963ൽ ചട്ടമ്പിസ്വാമിയുടെ ശിഷ്യനായ കുമ്പളത്തു ശങ്കുപ്പിള്ള പ്രസിദ്ധീകരിച്ചു. കോപ്പി കിട്ടാതെ വന്നപ്പോളാണ് 1975 ൽ പ്രസിഡന്റ് ലീലാമണിയമ്മ മുൻകൈയെടുത്ത് കൊല്ലം വിദ്യാധിരാജ മഹിളാസമാജം മൂന്നാം പതിപ്പിറക്കിയത്. സ്വാമിയുടെ അദ്വൈത ചിന്താപദ്ധതിയുടെ കോപ്പി കിട്ടാതെ വന്നപ്പോൾ കൊല്ലം തേവള്ളി ശ്രീനികേതൻ പി. ഗംഗാധരൻപിള്ള രണ്ടാം പതിപ്പിറക്കി. അദ്ദേഹത്തിന്റെ ഭാര്യയാണ് ലീലാമണിയമ്മ. തുടർന്ന് പലരും പല പതിപ്പുകളുമിറക്കിയിട്ടുണ്ട്.
വേദം പഠിക്കാൻ ക്ഷത്രിയർക്കും വൈശ്യർക്കും അവസരം കിട്ടിയിരുന്നെങ്കിലും സ്ത്രീകൾക്കും ശൂദ്രർക്കും കേൾക്കാൻ പോലും അധികാരമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വേദം പഠിക്കാനും പഠിപ്പിക്കാനും ഏതു സ്ത്രീക്കും പുരുഷനും അധികാരമുണ്ടെന്ന് അദ്ദേഹം സ്ഥാപിച്ചത്.
ഗാർഗി, മൈത്രേയി തുടങ്ങിയ പണ്ഡിത സ്ത്രീകളുടെ കഥകൾ ഉദ്ധരിച്ചു. ശൂദ്രന് വേദം പഠിക്കാൻ അധികാരവും മന്ത്രകർതൃത്വവുമുണ്ടെന്ന് സ്ഥാപിക്കാൻ ഐതരേയം, കൗഷീദകി എന്നീ ബ്രാഹ്മണങ്ങളിൽ നിന്നും നിന്നും കവഷൻ മുതലായവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വിശപ്പിന് ആഹാരവും ദാഹത്തിന് വെള്ളവുമെന്ന പോലെ ജിജ്ഞാസ ശമിപ്പിക്കാൻ ആർക്കും വേദപഠനത്തിന് അർഹതയുണ്ട്. ആരുടെയും വിധിനിഷേധങ്ങൾ ഈ വിഷയത്തിൽ സ്വതന്ത്ര ബുദ്ധിയുള്ള ആരും സമ്മതിക്കുകയില്ലെന്ന് വേദാധികാര നിരൂപണത്തിൽ ചട്ടമ്പിസ്വാമി പറഞ്ഞതായി വിദ്യാനന്ദ തീർത്ഥപാദ സ്വാമികൾ മൂന്നാം പതിപ്പിനെഴുതിയ അവതാരികയിൽ പറയുന്നു.
സ്വതന്ത്രത കൊണ്ട് എക്കാലത്തും പുതുമ പലർത്തുന്നതും ആചാരവിശ്വാസങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് നേർവഴി കാട്ടുന്നതുമാണ് ഈ കൃതിയെന്ന് ഇതിനെപ്പറ്റി പഠനം നടത്തിയിരുന്ന എൻ. ഗോപാലപിള്ളയും പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ ബഹുമാനിക്കുകയും അവർക്ക് മാന്യസ്ഥാനം നൽകുകയും വിദ്യാഭ്യാസവും സംസ്കാരവും കൊടുത്ത് ഉയർത്തുകയും ചെയ്യണമെന്നായിരുന്നു സ്വാമിയുടെ നിലപാട്.
പുറമെ വേദങ്ങളും യോഗജ്ഞാന സമ്പ്രദായങ്ങളും അവരും പഠിക്കണമെന്നും നിർദ്ദേശിച്ചു. ഗാർഗി, മൈത്രേയി തുടങ്ങിയ പണ്ഡിത സ്ത്രീകളുടെ കഥകൾ അദ്ദേഹം ഉദ്ധരിച്ചു. ഇരിങ്ങാലക്കുട പടിഞ്ഞാറെ മാരാത്ത് മീനാക്ഷിയമ്മ, പേരൂർക്കട ചിറ്റല്ലൂർ ചെല്ലമ്മ, വടക്കൻ പറവൂർ കല്ലറയ്ക്കൽ അമ്മാളുഅമ്മ തുടങ്ങിയ സ്ത്രീകൾ സ്വാമിയുടെ ഗൃഹസ്ഥശിഷ്യരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |