SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.23 PM IST

ശാസ്ത്ര-സാങ്കേതിക സർവകലാശാല: കണ്ണീർക്കയത്തിൽ ഭൂമി വിട്ടുനൽകിയവർ

viappilsala

മലയിൻകീഴ്: വിളപ്പിൽശാല കേന്ദ്രമാക്കി സ്ഥാപിക്കുന്ന ഡോ. എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്കായി ഭൂമി വിട്ടുനൽകിയവർ പെരുവഴിയിൽ. ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി സർക്കാർ പ്രഖ്യാപിച്ച പണം ലഭിക്കാത്തതാണ് വസ്തു ഉടമകളെ വലയ്ക്കുന്നത്. സർവകലാശാലയ്ക്ക് ആസ്ഥാനവും കാമ്പസും നിർമ്മിക്കുന്നതിനായി 126 പേരിൽ നിന്ന് നൂറ് ഏക്കർ ഭൂമിയാണ് ഒരു വർഷം മുൻപ് ഏറ്റെടുത്തത്.

വിളപ്പിൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ചൊവ്വള്ളൂർ, കണികാണുംപാറ പ്രദേശങ്ങളിൽ നിന്നായിരുന്നു ഇത്.

എന്നാൽ 50 ഏക്കർ സ്ഥലത്തിന്റെ വിലമാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ. സാമ്പത്തിക പ്രതിസന്ധി കാരണം 50 ഏക്കർ സ്ഥലം മതിയെന്നാണ് സർക്കാർ തീരുമാനം. ഇതോടെ സർവകലാശാലയ്ക്കായി ഭൂമി നൽകിയ മറ്റുള്ളവരാണ് നടുക്കടലിലായത്. വസ്തുവിന്റെ ആധാരങ്ങളും അനുബന്ധ രേഖകളുമെല്ലാം വസ്തു ഉടമകൾ അധികൃതർക്ക് കൈമാറിയിരുന്നു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച പണം മാത്രം ലഭിച്ചില്ല. ഇതോടെ വസ്തുകൈമാറ്റം ചെയ്യാനോ വായ്പയെടുക്കാനോ കഴിയാതെ ഇവർ നടുക്കടലിലായി.

നിശ്ചയിച്ചിരുന്നത് 352 കോടി

നൂറേക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി 352 കോടിയാണ് സർക്കാർ അനുവദിച്ചത്. ഇതിൽ 39.61 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 2019 ൽ 100 കോടിയും 2020 ൽ 6 കോടിയും റവന്യു വകുപ്പിന് കൈമാറി. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല. ഇതോടെയാണ് സർക്കാർ നൽകാമെന്ന് പറഞ്ഞ തുക പ്രതീക്ഷിച്ച് മക്കളുടെ വിവാഹം നിശ്ചയിച്ചവരും വിട്ടുനൽകിയ വസ്തുവിന് പകരം വസ്തുവാങ്ങാൻ അഡ്വാൻസ് നൽകിയവരും ഏകവരുമാനമായിരുന്ന റബർമരങ്ങൾ മുറിച്ചവരുമെല്ലാം പ്രതിസന്ധിയിലായത്.

മറുപടിയുണ്ടോ?

പ്രവർത്തനരഹിതമായി കിടക്കുന്ന വിളപ്പിൽശാല ചവർ ഫാക്ടറിക്ക് സമീപത്തെ 50 ഏക്കർ ഭൂമി ഒന്നാംഘട്ടമായി ഏറ്റെടുത്ത് സർവകലാശാലയുടെ പ്രവർത്തനം ആരംഭിക്കാനാണത്രേ അധികൃതർ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന 50 ഏക്കറും

ഏറ്റെടുക്കുമെന്നാണ് എം.എൽ.എ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും എപ്പോഴാണെന്ന് മാത്രം അറിയില്ല. ചവർ ഫാക്ടറി സ്ഥിതി ചെയ്തിരുന്ന 46 ഏക്കർ സ്ഥലം ഏറ്റെടുത്ത് പദ്ധതിക്കായി വിനിയോഗിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. ഇത് നടപ്പായാലും പ്രതിസന്ധിയിലാകുന്നത് നേരത്തെ വസ്തു വിട്ടുനൽകിയവരായിരിക്കും.

ഏറ്റെടുത്തത്: 100 ഏക്കർ

വസ്തുനൽകിയത്: 126 പേർ

പ്രഖ്യാപിച്ച തുക:352 കോടി

നൽകിയത്:106 കോടി മാത്രം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.