കോഴിക്കോട്: എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ കെ.കരുണാകരൻ അനുവർത്തിച്ച ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന പരാമർശത്തിൽ മാറ്റംവരുത്തി കെ.മുരളീധരൻ എം.പി.
കരുണാകരൻ മതനേതാക്കളെ ഒപ്പം നിറുത്തി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ചെയ്തതെങ്കിൽ, പിണറായി പറഞ്ഞുപറ്റിക്കുകയാണ് ചെയ്യുന്നതെന്ന് മുരളീധരൻ പറഞ്ഞു.
മതസൗഹാർദ്ദത്തിന് വിള്ളലുണ്ടാക്കുന്ന പ്രശ്‌നമുണ്ടായാൽ നേരിട്ട് ഇടപെട്ട് തീർക്കുന്ന രീതിയായിരുന്നു കരുണാകരന്റേതെന്ന് എല്ലാവർക്കും അറിയാം. നിലയ്ക്കൽ സംഭവം ഉൾപ്പെടെ എത്രയോ ഉദാഹരണങ്ങളുണ്ട്. എന്നാൽ, പിണറായി നേരിട്ട് ഇടപെടാറില്ല. വാഗ്ദാനം നൽകുന്നത് സംഘത്തെ അയച്ചാണ്. പിന്നീട് പറ്റിക്കുകയും ചെയ്യും-മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച നേതൃത്വ ക്യാമ്പിലെ പ്രസംഗത്തിലാണ് എല്ലാ മതവിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുപോകാൻ കരുണാകരനുള്ള വൈഭവം പിണറായിക്കുമുണ്ടെന്ന് പറഞ്ഞത്.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യവേയാണ് ഇന്നലെ പിണറായിക്കെതിരെ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |