കണ്ണൂർ: കുസാറ്റ് (കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല)ബി.ടെക് പരീക്ഷയെഴുതി മാസങ്ങൾ പിന്നിട്ടിട്ടും ഫലം വരാൻ വൈകുന്നതിനാൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ.കഴിഞ്ഞ ഫെബ്രുവരിയിൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാത്ഥികളുടെ ഭാവിയാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ 2020 ഏപ്രിലിൽ നടത്തേണ്ട പരീക്ഷകളാണ് 2021 ഫെബ്രുവരിയിൽ നടത്തിയത്.പരീക്ഷ കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞിട്ടും ഇതുവരെ എസ് 3,എസ് 5,എസ് 7 സെമസ്റ്റർ പരീക്ഷകളുടെ ഫലംപ്രസിദ്ധീകരിക്കാത്തിൽ വിദ്യാർത്ഥികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. യൂണിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ആവശ്യത്തിന് ജീവനക്കാരില്ല,മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട സെക് ഷനല്ല,ഫലം പ്രസിന്ധീകരിക്കുന്നതിനുള്ള അദ്ധ്യാപകരില്ല തുടങ്ങിയ മറുപടികളാണ് ലഭിച്ചത്.
എന്നാൽ ഫലം വൈകുന്നതോടെ മികച്ച ജോലിയും വിദേശത്തേക്കു പോകേണ്ട അവസരവുമുൾപ്പെടെയും നഷ്ടപെടുകയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മത്രമെ ഉയർന്ന കമ്പനികളിൽ അവസരം ലഭിക്കുകയുള്ളു. ചില പരീക്ഷകൾ കൂടി നടക്കാൻ ബാക്കിയുള്ളതിനാൽ വിദേശത്ത് ജോലി ലഭിച്ചവർ ജോലി പാതി വഴിയിൽ ഉപേക്ഷിച്ച് തിരിച്ച് വരേണ്ട സ്ഥിതിയാണ്. വിദേശത്തുള്ളവരുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇനി നടത്താനുള്ള പരീക്ഷകൾ ഒാൺലൈനായി നടത്തണമെന്നും നേരത്തെ നടത്തിയിരുന്ന സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ വീണ്ടും നടത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
നീണ്ടുനീണ്ട് ഫലപ്രഖ്യാപനം
ആഗസ്ത് അവസാന വാരത്തിന് മുൻപ് ഫലം പ്രഖ്യാപിക്കുമെന്നാണ് കുസാറ്റ് എക്സാം കൺട്രോളറിൽ നിന്നും ആദ്യം ലഭിച്ച ഒൗദ്യോഗിക അറിയിപ്പ്.അതിനു ശേഷം ബാക്കിയുള്ള സെമസ്റ്റർ പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു.എന്നാൽ സെപ്തംബർ മാസം അവസാനിക്കാറായിട്ടും ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
ഒരു സപ്ലിമെന്ററി പരീക്ഷ മാത്രം ബാക്കിയുള്ള നിരവധി വിദ്യാർത്ഥികളുണ്ട്.ഫലം പ്രഖ്യാപിക്കത്തതിനാൽ അവരുടെ ഭാവി തന്നെ അനശ്ചിതത്വത്തിലാവുകയണ്. ഇപ്പോൾ തന്നെ പലർക്കും ഒരു പേപ്പർ പാസാകാത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥി,കുസാറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |