മുംബയ്: രാജ്യത്തെ ഓഹരി വിപണി രണ്ടാംദിവസവും നഷ്ടത്തിൽ കലാശിച്ചു. സെൻസെക്സ് 524 പോയന്റ് താഴ്ന്ന് 58,490 ലും നിഫ്റ്റി 188 പോയന്റ് നഷ്ടത്തിൽ 17,396 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ എവർഗ്രാന്റെ റിയൽ എസ്റ്റേറ്റ് ഭീമന്റെ കടബാദ്ധ്യതയും കമ്മോഡിറ്റി വിലയിടിവും വരാനിരിക്കുന്ന യു.എസ് ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേതുടർന്ന് വിപണി വില്പന സമ്മർദംനേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |