വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് 18 മാസമായി ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കാനൊരുങ്ങി അമേരിക്ക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വിദേശികൾക്ക് നവംബർ ആദ്യവാരം മുതൽ അമേരിക്കയിൽ പ്രവേശിക്കാം. ക്വാറന്റൈൻ വേണ്ട. സഖ്യരാജ്യങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ നടപടി. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയാത്തവർക്കും കുട്ടികൾക്കും രേഖകൾ സമർപ്പിച്ചാൽ പ്രവേശനം അനുവദിക്കും. രണ്ട് വാക്സിനേഷൻ പൂർത്തിയാക്കാത്ത അമേരിക്കൻ പൗരൻമാർക്കും പ്രവേശിക്കാം. എന്നാൽ, യാത്രയ്ക്ക് 24 മണിക്കൂറിനുള്ളിലും അമേരിക്കയിലെത്തിയ ശേഷവുമുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |