കൊച്ചി: കേരളത്തിന് പുതുടൂറിസം സീസൺ സമ്മാനിക്കാൻ ആഡംബര ക്രൂസ് കപ്പലായ കോർഡേലിയ ഇന്ന് കൊച്ചി തീരം തൊടും. 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി മുംബയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പൽ രാവിലെ അഞ്ചിന് കൊച്ചിയെ ചുംബിക്കും. 6.30ഓടെ 800 സഞ്ചാരികൾ കൊച്ചിയെ അടുത്തറിയാൻ തിരത്തിറങ്ങും. കൊവിഡിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ എത്തുന്ന ആഡംബര കപ്പലാണ് കോർഡിലിയ.
പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച കൊച്ചിയിലെ പുതിയ ഇന്റർനാഷനൽ ക്രൂസ് ടെർമിനലിൽ എത്തുന്ന ആദ്യത്തെ കപ്പലെന്ന ഖ്യാതിയും ഇതോടെ കോർഡേലിയയ്ക്ക് സ്വന്തമാകും. മൂന്ന് കപ്പലുകൾക്ക് വരെ പുതിയ ടെർമിനലിൽ ബെർത്ത് ചെയ്യാനാകും. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങൾ വിനോദ സഞ്ചാരികൾ കൊവിഡ് മാനദണ്ഡം ഉറപ്പാക്കി സന്ദർശിക്കും.വൊയേജർ കേരളയാണ് ടൂർ ഏജന്റ്. വൈകിട്ട് 3ന് കപ്പൽ ലക്ഷദ്വീപിലേക്ക് തിരിക്കും. ആഭ്യന്തര വിനോദ സഞ്ചാരത്തിന് ഉണവേകുന്നതാണ് കോർഡിയയുടെ വരവ്. അതേസമയം കൊച്ചിയിലേക്ക് കൂടുതൽ ആഡംബര കപ്പലുകൾ എത്തുമെന്നാണ് വിവരം.
കൊവിഡ് പ്രതിസന്ധി മറികടന്ന് കേരളത്തിന്റെ ടൂറിസം മേഖല സജീവമാകുന്നുവെന്ന സൂചനയാണ് സഞ്ചാരികളുമായുള്ള കോർഡേലിയ കപ്പലിന്റെ വരവ്.വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രികർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോബബിൾ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ തെളിഞ്ഞു.
പി.എ. മുഹമ്മദ് റിയാസ്,ടൂറിസം മന്ത്രി
ആഭ്യന്തര വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത് കൊവിഡ് പ്രതിസന്ധി മറികടന്ന് മുന്നോട്ടുപോകാൻ കേരളത്തെ സഹായിക്കും.അടുത്തിടെ കേരളം പ്രഖ്യാപിച്ച സമഗ്ര കാരവൻ ടൂറിസം നയം സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാദ്ധ്യമാക്കും.
വി.ആർ. കൃഷ്ണ തേജ,ടൂറിസം ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |