ഹൈദരാബാദ്: ആധുനിക കാലത്ത് നിക്ഷേപം സ്വന്തം മണ്ണിലേക്ക് ആകർഷിക്കുവാനാണ് രാജ്യതലവൻമാരടക്കം പ്രധാനമായും വിദേശ സഞ്ചാരം നടത്തുന്നത്. എന്നാൽ ഒരു രാജ്യത്തിനകത്തുള്ള വ്യവസായിയെ സ്വന്തം സംസ്ഥാനത്ത് നിക്ഷേപം നടത്താൻ വിമാനം അയച്ച് സ്വീകരിക്കുന്നത് നാം കണ്ടത് കിറ്റക്സ് ഉടമയെ തെലങ്കാന ക്ഷണിച്ചപ്പോഴാണ്. കേരള സർക്കാരുമായി കൊന്പുകോർത്ത അവസരത്തിലാണ് കിറ്റക്സിനെ വിവിധ സംസ്ഥാനങ്ങളും, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും നോട്ടമിട്ടത്. അതിനാലാണ് മിന്നൽ വേഗത്തിൽ തെലങ്കാന കരുക്കൾ നീക്കിയത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങളിൽ തെലങ്കാന ഈ പ്രവർത്തിയെ ഒരു മിഷനായി കണ്ട് കരുക്കൾ നീക്കുകയായിരുന്നു എന്ന് വേണം കരുതാൻ. തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവു ഒരു ചടങ്ങിൽ കിറ്റെക്സിനെക്കുറിച്ചും കേരളത്തെക്കുറിച്ചും നടത്തിയ പ്രസ്താവനയിലാണ് ഇത് വെളിവാകുന്നത്.
താൻ സാബുവിനെ തെലങ്കാനയിലേക്ക് ക്ഷണിക്കുകയും, ഇവിടെ വന്ന് ചർച്ച നടത്താൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ കൊവിഡ് കാരണം വിമാനം അയക്കാം എന്ന് പറഞ്ഞത് അദ്ദേഹത്തിന് അദ്ഭുതമായി, ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കട്ടേ എന്ന് എന്നോട് ചോദിച്ചപ്പോൾ ഇപ്പോൾ വേണ്ടെന്നും വിമാനത്തിൽ കയറിയിട്ട് മതിയെന്നും ആവശ്യപ്പെട്ടു. അതിന് പ്രധാന കാരണം അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നിൽവന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാൻ സമ്മതിക്കില്ലെന്നതായിരുന്നു. സാബുവുമായി നടത്തിയ ചർച്ചയുടെ ഓരോ വരികളും മന്ത്രി കാണാപാഠമാക്കിയാണ് പ്രസംഗിച്ചത്. ഇതോടെയാണ് 3500 കോടിയുടെ കേരളത്തില്‍ നടത്താനിരുന്ന നിക്ഷേപ പദ്ധതിയില്‍നിന്നു കിറ്റക്സ് പിന്‍വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |