SignIn
Kerala Kaumudi Online
Thursday, 25 April 2024 8.50 PM IST

ലൗജിഹാദ് നിയമം മൂലം തടയണം: ജോർജ് കുര്യൻ

george-kurian

തിരുവനന്തപുരം: വിവാഹത്തിലൂടെ യുവതികളെ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സിറിയയിലേക്കും അഫ്ഗാനിലേക്കുമെല്ലാം പെൺകുട്ടികളെ റിക്രൂട്ട് ചെയ്തുകൊണ്ടുപോകുന്നത് പ്രണയം നടിച്ച് മതംമാറ്റിയാണ്. മതപരിവർത്തനങ്ങൾ ഇസ്ലാമിലേക്കല്ല ഭീകരതയിലേക്കാണ്. നിയമനിർമ്മാണത്തിലൂടെ മാത്രമേ ലൗജിഹാദ് ഇല്ലാതാക്കാനാവൂ. ലൗജിഹാദ് എന്ന പദം നിർവചിച്ചിട്ടില്ലെന്ന് പറയുന്നവർ ഭരണഘടനയിൽ മതം പോലും നിർവചിച്ചിട്ടില്ലെന്ന് മറക്കരുത്. ലൗജിഹാദ് തടയാൻ യു.പി,മദ്ധ്യപ്രദേശ്,കർണാടക എന്നിവിടങ്ങളിലേതിന് സമാനമായ നിയമം ഇവിടെയും കൊണ്ടുവരണം. പാലാ ബിഷപ്പ് അഭിപ്രായമേ പറയാൻ പാടില്ലെന്ന നിലപാട് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ പറഞ്ഞതു കൊണ്ടാണ് താൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചത്.പ്രണയവിവാഹത്തിന് എതിരല്ലെന്നും മതപരിവർത്തനത്തിന് വേണ്ടിയുള്ള പ്രണയത്തെയാണ് ബി.ജെ.പി എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തകർക്കാനും ഭീകരവാദത്തിന് പണം കണ്ടെത്താനും റിക്രൂട്ട്‌മെന്റ് നടത്താനും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഭരണകക്ഷിയിലെ പ്രധാന നേതാവിന്റെ മകൻ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. കേരളത്തിൽ മയക്കുമരുന്ന് മാഫിയക്ക് ഭരണകക്ഷിയുമായി ബന്ധമുള്ളതു കൊണ്ടാണ് സർക്കാർ മിണ്ടാതിരിക്കുന്നതെന്നും ജോർജ് കുര്യൻ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOVE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.