കാബൂൾ: തങ്ങൾക്ക് അഫ്ഗാനിൽ രഹസ്യമായും പരസ്യമായും സഹായങ്ങൾ ചെയ്തു വന്ന പാകിസ്ഥാനെ അപഹാസ്യരാക്കി താലിബാൻ ഭീകരർ. സഹായ സാമഗ്രികൾ കൊണ്ടുപോകുന്ന ട്രക്കിൽ നിന്നും പാക് പതാക ഭീകരസംഘം നീക്കം ചെയ്യുകയും അതിനെ കീറുകയും ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി നഗരമായ അഫ്ഗാനിസ്ഥാനിലെ ടോർഖാമിലാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടുന്ന ഒരു വീഡിയോയിൽ, യുദ്ധത്തിൽ തകർന്ന രാജ്യത്തിന് പാകിസ്ഥാൻ സഹായം കൊണ്ടുപോകുന്ന ട്രക്കിൽ നിന്ന് താലിബാൻ ഭീകരർ പാക് പതാക താഴെയിറക്കുന്നത് കാണാവുന്നതാണ്. അത് നീക്കം ചെയ്തതിനു ശേഷം തീവ്രവാദികൾ പതാക കീറുകയും "അല്ലാഹു അക്ബർ" (ദൈവം മഹാനാണ്) എന്ന മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
Afghan Taliban fighters at the Toorkham Af-Pak border rush to take down the Pakistan flag from a truck carrying Pakistani aid to Afghanistan. Taliban fighters are chanting “God is great” slogans after tearing apart the Pakistani flag 🇵🇰 and saying that it should be burned. pic.twitter.com/4juEWXHWE5
— Ab. Sayed ترمذی سادات (@abdsayedd) September 21, 2021
ഞാറാഴ്ച പാകിസ്ഥാൻ ടോർഖാം അതിർത്തി കടന്ന് അഫ്ഗാനിലേക്ക് മാനുഷിക സഹായം അയക്കാൻ തുടങ്ങിയിരുന്നു. 13 ട്രക്കുകളിൽ മാവ്, പാചക എണ്ണ, പഞ്ചസാര, പയർവർഗങ്ങൾ, അരി എന്നിവയുൾപ്പെടെയുളള ഭക്ഷ്യവസ്തുക്കളാണ് നൽകിയത്. താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, യുദ്ധത്തിൽ തകർന്ന രാജ്യത്തെ ജനങ്ങൾ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നിരവധി പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും സഹായം നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ സ്ഥാപിക്കാൻ ഭീകരരോട് ആവശ്യപ്പെട്ട പാകിസ്ഥാന് താലിബാൻ തിങ്കളാഴ്ച മറുപടി നൽകിയിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ ആവശ്യപ്പെടാനുള്ള അവകാശം ഞങ്ങൾ ആർക്കും നൽകുന്നില്ല, അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യമുണ്ടെന്നും താലിബാൻ നേതാവ് മുഹമ്മദ് മൊബീൻ പറഞ്ഞു. അഫ്ഗാനിൽ അധികാരം പിടിച്ചതിനു പിന്നാലെ താലിബാൻ പ്രഖ്യാപിച്ച ഇടക്കാല സർക്കാരിൽ നിന്നും വനിതകളെ ഭീകരർ ഒഴിവാക്കിയിരുന്നു. താലിബാന്റെ സർക്കാരിനെ നിലവിൽ മുഹമ്മദ് ഹസൻ അഖുന്ദാണ് നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |