SignIn
Kerala Kaumudi Online
Thursday, 25 April 2024 6.15 AM IST

ഐ എസ് ആർ ഒ ചാരക്കേസ്; വിചാരണ പോലും ഇല്ലാതെ മൂന്നര വർഷം ജയിലിൽ കിടന്നു, നഷ്ട പരിഹാരം വേണമെന്ന് മറിയം റഷീദയും ഫൗസിയ ഹസനും

supreme-court

ന്യൂഡൽഹി: ഐ എസ് ആർ ഒ ചാരക്കേസിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും. ഇരുവരും സി ബി ഐ മുഖേന സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് കോടി രൂപ വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

വിചാരണ പോലും ഇല്ലാതെ മൂന്നര വർഷം ജയിലിൽ കിടക്കേണ്ടി വന്നു. സ്വ‌ൈര്യ ജീവിതം വഴിമുട്ടി. നഷ്ടപരിഹാരമായി രണ്ട് കോടി രൂപ വീതം നൽകണം. പതിനെട്ട് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കണമെന്നുമാണ് മറിയം റഷീദയുടെയും ഫൗസിയയുടെയും ആവശ്യം.

1994ലാണ് ചാരക്കേസിന്റെ തുടക്കം. ഐ എസ് ആർ ഒയുടെ രഹസ്യങ്ങൾ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മാലദ്വീപ് സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ വഴി വിദേശികൾക്ക് ചോർത്തി നൽകിയെന്നായിരുന്നു കേസ്. സി ബി ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISRO CASE, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.