മുംബയ്: സഹപ്രവർത്തകയെ ഗർഭിണിയാക്കിയ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജാതകം ചേരില്ലെന്നും പറഞ്ഞാണ് കാമുകിയെ ഇയാൾ ഒഴിവാക്കാൻ ശ്രമിച്ചത്.
ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള കാരണം ആക്കരുതെന്നും കോടതി വിമർശിച്ചു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് അവിഷേക് മിത്ര എന്ന യുവാവും ഇയാളുടെ കാമുകിയും ജോലി ചെയ്യുന്നത്. സഹപ്രവർത്തകയെ പ്രണയിക്കുകയും, വിവാഹം ചെയ്യാമെന്നു വാഗ്ദ്ധാനം ചെയ്ത ശേഷം ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നു.
ഗർഭിണിയായതോടെ ജാതകം ചേരില്ലെന്നും പറഞ്ഞ് ഇയാൾ കാമുകിയെ ഒഴിവാക്കി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ കൗൺസലിങ്ങിൽ യുവതിയെ വിവാഹം കഴിക്കാമെന്ന് അവിഷേക് സമ്മതിച്ചിരുന്നു. പിന്നീടു ജാതകത്തിന്റെ പേരിൽ പിന്മാറിയപ്പോഴാണു കേസ് റജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |