മൈസൂരു: വീടിനകത്ത് സർപ്പത്തെക്കണ്ടാൽ എന്തു ചെയ്യും?. പാമ്പുപിടിത്തക്കാരെ വിളിക്കുന്നവരാണേറെയും. എന്നാൽ മൈസൂരിലെ ചാമരാജനഗറിലെ അമ്മനപുര ഗ്രാമത്തിലെ സോമണ്ണയും ഭാര്യയും ജ്യോത്സ്യന്റെ അടുത്തേക്കാണ് ഓടിയത്. അന്ധവിശ്വാസം കുടുംബം കുളംതോണ്ടുമെന്ന ചൊല്ല് അന്വർത്ഥമാകുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോമണ്ണയുടെ വീട്ടിൽ പാമ്പെത്തിയത്. അതിനെ തല്ലിക്കൊന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുശേഷം രണ്ടു പാമ്പുകൾകൂടി വീട്ടിലെത്തി.ബന്ധുക്കളെ വിവരമറിയിച്ചപ്പോൾ ജ്യോത്സ്യനെ സമീപിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ജ്യോത്സ്യൻ കേരളത്തിൽനിന്നുള്ള ഒരു മന്ത്രവാദിയെ ഇവർക്ക് പരിചയപ്പെടുത്തി.
വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവൽനിൽക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടിൽ പാമ്പുകളെ കണ്ടിടത്ത് കുഴിക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തി. ഇതിനുശേഷം ദമ്പതികൾ പാമ്പുകളെ കണ്ട മുറി കുഴിക്കാൻ തുടങ്ങി.
അയൽക്കാർക്ക് സംശയം ഉണ്ടാക്കാതെയായിരുന്നു കുഴിയെടുക്കൽ. കുഴിയിൽനിന്നുള്ള മണ്ണ് വീട്ടിലെ മറ്റൊരു മുറിയിലാണ് നിക്ഷേപിച്ചത്. കുഴിക്ക് ആഴം കൂടിയതോടെ ഏണിയുടെ സഹായത്തോടെയാണ് മണ്ണ് പുറത്തെത്തിച്ചത്. എന്നാൽ, കുഴി 20 അടി ആഴത്തിൽ എത്തിയിട്ടും നിധിയുടെ ഒരു ലക്ഷണവും കണ്ടില്ല. അതേസമയം, കുഴിയിൽനിന്നുള്ള മണ്ണ് മുറിയിൽ വലിയ കൂമ്പാരമാവുകയും താമസിക്കാനിടമില്ലാതാകുകയും ചെയ്തു.
വീട്ടിൽ നിന്ന് തുടർച്ചയായി കേൾക്കുന്ന കുഴിയെടുക്കലിന്റെ ശബ്ദം കാരണം രഹസ്യമായി എന്തോ നടക്കുന്നുവെന്ന് ഗ്രാമവാസികൾക്ക് സംശയം ഉണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് ഇവർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ഭാവിയിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് ദമ്പതികൾക്ക് കർശന താക്കീത് നൽകിയിട്ടുണ്ടെന്ന് ചാമരാജനഗർ ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ആനന്ദ് പറഞ്ഞു. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.
അതേസമയം, കുഴിയെടുക്കാൻ നിർദ്ദേശിച്ച മന്ത്രവാദി മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത് മുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |