വാഷിംഗ്ടൺ: സാര്‍ക് സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് ഭീകര സംഘടനയായ
താലിബാന്റെ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യമുന്നയിച്ചതിന് പിന്നാലെ സാർക് സമ്മേളനം റദ്ദാക്കി.സാർക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോർക്കിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ഇന്ത്യ,അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാർക്.
പാക് നിർദ്ദേശം ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ ശക്തമായി എതിർത്തെന്നാണ് റിപ്പോർട്ട്.
അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇത് അംഗീകരിക്കാൻ പാകിസ്ഥാൻ തയ്യാറാകാതിരുന്നതോടെ യോഗം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇത്തവണ നേപ്പാളാണ് സാർക് യോഗത്തിന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാൻ സർക്കാരിനെ ഇന്ത്യയടക്കം ഭൂരിഭാഗം ലോകരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |