ചവറ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ തെക്കുംഭാഗം പൊലിസ് അറസ്റ്റ് ചെയ്തു. തേവലക്കര വില്ലേജിൽ കോയിവിള മുറിയിൽ തോട്ടുകര വീട്ടിൽ കഹാർ (29) ആണ് പിടിയിലായത്. ശാരീരിക അസ്വസ്തതകളെ തുടർന്ന് പെൺകുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശൂപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സ തേടി . മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വിവരം കൊല്ലംശിശുസംരക്ഷണ സമതിക്ക് കൈമാറുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം ഇൻസ്പെക്ടർ ദിനേഷ് കുമാർ, സബ് ഇൻസ്പെക്ടടർമാരായ എം. സുജാതൻ പിള്ള , സി.പി.വിജയകുമാർ , എ.എസ്. ഐ ക്രിസ്റ്റിൻ അന്റണി, സി. പി. ഒ സലീന, മഞ്ജുഎന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |