SignIn
Kerala Kaumudi Online
Friday, 19 April 2024 9.30 AM IST

നിരോധിത പുസ്തകങ്ങൾ കണ്ടെടുത്താൽ ഭീകരപ്രവർത്തനമാവുമോ?‌

supream-court

ന്യൂഡൽഹി : നിരോധിച്ച സംഘടനയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും ബാനറും മെമ്പർഷിപ്പ് കാർഡുമൊക്കെ ഒരാളിൽ നിന്ന് കണ്ടെത്തുന്നതിന്റെ അർത്ഥം അയാൾ ഭീകരപ്രവർത്തനത്തിന് ഒരുങ്ങുന്നുവെന്നാണോയെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് സുപ്രീംകോടതി. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് അജയ് രസ്തോഗി ഇക്കാര്യം ആരാഞ്ഞത്. പറയപ്പെടുന്ന രേഖകൾ ഇവർ വിതരണം ചെയ്യുകയായിരുന്നില്ല. വീടുകളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എങ്ങനെ യു.എ.പി.എ. ചുമത്താനാവുമെന്നും കോടതി ചോദിച്ചു.

എന്നാൽ, നിയവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നവ‌ർക്കെതിരെയും യു.എ.പി.എ. ചുമത്താമെന്ന് എൻ.ഐ.എക്കായി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അറിയിച്ചു. കമ്മ്യൂണിറ്റ് പാർട്ടി ഒഫ് മാവോയിസ്റ്റ് നിരോധിത സംഘടനയാണോയെന്ന് കോടതി ചോദിച്ചു. ഇരുവർക്കും ഭീകരപ്രവർത്തനത്തിൽ നേരിട്ട് പങ്കാളിത്തം ഉണ്ടെന്ന് സ്ഥാപിക്കാവുന്നതൊന്നും എൻ.ഐ.എ സമർപ്പിച്ചിട്ടില്ല. യു.എ.പി.എയിലെ സെക്‌ഷൻ 35 പ്രകാരം ഭീകരസംഘടനയാണെന്നായിരുന്നു എൻ.ഐ.എയുടെ മറുപടി. കേസിൽ വാദം പൂർത്തിയാക്കി ഇരുവരുടെയും ജാമ്യവിഷയം സുപ്രീംകോടതി വിധി പറയാൻ മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREAM COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.