SignIn
Kerala Kaumudi Online
Friday, 19 April 2024 11.24 AM IST

കടങ്ങൾ കെട്ടിപ്പൊക്കി എവർഗ്രാൻഡെ!

evergrande

 കരാർപ്രകാരം പലിശയടയ്ക്കേണ്ട തീയതി ഇന്ന്

 വീഴ്‌ചയുണ്ടായാൽ ലോകവിപണിക്കാകെ തിരിച്ചടി

കൊച്ചി: ചൈനയിലെ രണ്ടാമത്തെ വലിയ റിയൽ എസ്‌റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെ ഗ്രൂപ്പിനും ലോക സമ്പദ്‌മേഖലയ്ക്കും ഇന്നത്തെ ദിവസം അതീവ നിർണായകം! കടങ്ങൾ വാരിക്കൂട്ടി ഫ്ളാറ്റുകൾ കെട്ടിപ്പൊക്കിയ എവർഗ്രാൻഡെ, വായ്‌പകളുടെ പലിശവീട്ടാനുള്ള അന്തിമതീയതിയാണ് ഇന്ന്. പലിശ (ബോണ്ട് കൂപ്പൺ) ഇന്നുതന്നെ വീട്ടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 8.35 കോടി ഡോളർ (ഏകദേശം 610 കോടി രൂപ) പലിശയാണ് 2022 മാർച്ചുവരെ കാലാവധിയുള്ള ബോണ്ടുപ്രകാരം കമ്പനി ഇന്നു വീട്ടേണ്ടത്.

വീഴ്‌ചവരുത്തിയാൽ ചൈനയ്ക്കും ആഗോള ബാങ്കിംഗ് മേഖലയ്ക്കും അത് വൻ തിരിച്ചടിയാകും. 2008ൽ അമേരിക്കൻ ധനകാര്യസ്ഥാപനമായ ലേമാൻ ബ്രദേഴ്സ് തകരുകയും തുടർന്ന് ആഗോള സാമ്പത്തികമാന്ദ്യം വീശിയടിച്ചതിനും സമാനമായ ഭീഷണിയാണുണ്ടാവുക.

എവർഗ്രാൻഡെ!

 ചൈനയിലെ രണ്ടാമത്തെ വലിയ റിയൽ എസ്‌റ്റേറ്റ് കമ്പനി

 280 നഗരങ്ങളിൽ സാന്നിദ്ധ്യം; 1,300 റിയൽ എസ്‌റ്റേറ്റ് പദ്ധതികൾ

$31,000 കോടി

എവർഗ്രാൻഡെയുടെ കടബാദ്ധ്യത 31,​000 കോടി ഡോളറാണ് (22 ലക്ഷം കോടി രൂപ)​.

 ഈമാസം മുതൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ബോണ്ടുകളിന്മേലാണ് (ഡോളറിലും യുവാനിലും) കമ്പനി പലിശ വീട്ടാനുള്ളത്.

 2024 മാർച്ചുവരെ കാലാവധിയുള്ള ബോണ്ടിന്റെ പലിശ വീട്ടേണ്ട തീയതി ഈമാസം 29.

തിരിച്ചടി എങ്ങനെ?

പണമടച്ച 16 ലക്ഷം പേർക്ക് കമ്പനി അപ്പാർട്ട്‌മെന്റുകൾ നൽകാനുണ്ട്. ആയിരത്തോളം പദ്ധതികൾ പാതിവഴിയിൽ നിലച്ചു. സിമന്റ്, പെയിന്റ്, കമ്പി, ചെമ്പ് തുടങ്ങിയവ നൽകിയ കമ്പനികൾക്ക് വീട്ടാനുള്ളത് 10,000 കോടി ഡോളർ (7.38 ലക്ഷം കോടി രൂപ). ജീവനക്കാരുടെ ശമ്പളവും കുടിശിക. കടംവാങ്ങിത്തുടങ്ങിയ ഇലക്‌ട്രിക് വാഹന നിർമ്മാണം ഉൾപ്പെടെ മറ്റ് പല ബിസിനസുകൾ പൊളിഞ്ഞതും തിരിച്ചടിയായി.

 പലിശ വീട്ടാൻ കമ്പനി പരാജയപ്പെട്ടാൽ ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്കാകെ അത് മോശം പ്രതിച്ഛായയാകും.

 ചൈനയിൽ നിക്ഷേപിച്ച ഒട്ടേറെ ആഗോള കമ്പനികൾക്കും ബാങ്കിംഗ് സ്ഥാപനങ്ങൾക്കും വൻ സാമ്പത്തിക നഷ്‌ടവുണ്ടാകും.

 ഓഹരി വിപണികളാകെ തകരും.

സർക്കാർ ഇടപെടൽ

എവർഗ്രാൻഡെ തകരാതെ നോക്കാൻ ചൈനീസ് സർക്കാർ ഇടപെടുമെന്ന് ഉറപ്പാണ്. അതേസമയം, കമ്പനിക്കെതിരെ സമരം ചെയ്‌ത ജീവനക്കാർക്കും ഉപഭോക്താക്കൾക്കും എതിരെ നടപടി എടുക്കുന്നുമുണ്ട്. 'കമ്പനി പൊട്ടി" എന്ന വാർത്ത പരക്കാതിരിക്കാനും 'പരിഭ്രാന്തി" ഒഴിവാക്കാനും സോഷ്യൽ മീഡിയയിലെ പല പോസ്‌റ്റുകളും വീഡിയോകളും അധികൃതർ നീക്കം ചെയ്‌തു.

17%

ഹോങ്കോംഗ് ഓഹരി സൂചികയിൽ ലിസ്‌റ്റ് ചെയ്‌ത എവർഗ്രാൻഡെ ഓഹരികൾ കഴിഞ്ഞ രണ്ടു വ്യാപാര സെഷനുകളിലായി 17 ശതമാനം ഇടിവാണ് നേരിട്ടത്.

ഭീഷണിയില്ല

എവർഗ്രാൻഡെയുടെ ബാദ്ധ്യതകളിൽ 5,000 കോടി ഡോളറോളം മാത്രമാണ് ബാങ്കുകൾക്ക് നൽകാനുള്ളത്. ബാക്കി ചൈനയിലെ പല ട്രസ്‌റ്റുകളിൽ നിന്ന് എടുത്തതാണ്. പ്രതിസന്ധി നേരിടാനുള്ള കരുതൽധനം ചൈനീസ് ബാങ്കുകൾക്കുണ്ടെന്ന് കരുതുന്നു. അതിനാൽ, ലോകവിപണിക്ക് എവർഗ്രാൻഡെ ഭീഷണിയല്ലെന്ന് വാദിക്കുന്നവരുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, EVERGRANDE, CHINA REAL ESTATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.