ലക്‌നൗ: അഖാഡ പരിഷത്ത് തലവൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സി ബി ഐ അന്വേഷിക്കും. ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പരിഷത്ത് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസം മുൻപാണ് പ്രയാഗ്‌രാജിലെ ബാഗംബരി മഠത്തിനുളളിൽ നരേന്ദ്ര ഗിരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. മുഖ്യശിഷ്യനായ ആനന്ദ് ഗിരി ബ്ളാക്ക്‌മെയിൽ ചെയ്യുമെന്ന് നരേന്ദ്ര ഗിരി ഭയന്നിരുന്നതായി കത്തിൽ സൂചന ലഭിച്ചിരുന്നു. കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ ചിത്രം ഉണ്ടാക്കി അപകീർത്തിപ്പെടുത്തുമെന്നായിരുന്നു നരേന്ദ്ര ഗിരിയുടെ ഭയം.
കത്തിന്റെ അടിസ്ഥാനത്തിൽ ആനന്ദ് ഗിരി,പ്രയാഗ്‌രാജ് ബഡേ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി ആദ്ധ്യ തിവാരി, ഇയാളുടെ മകൻ സന്ദീപ് തിവാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |