ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിച്ചേക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകും.
അതേസമയം കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ദ്ധർ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമിതിയുടെ ഭാഗമാകാൻ തയ്യാറായില്ലെന്നും ജസ്റ്റിസ് രമണ അറിയിച്ചു. പെഗാസസുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ മൂന്നുനാലു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.
കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ദ്ധർ സമിതിയുടെ ഭാഗമാകാൻ തയ്യാറായില്ലെന്നും, ഇതുമൂലമാണ് സമിതി രൂപവത്കരണം വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകരായ ശശികുമാർ, എൻ. റാം, രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിംഗ് തുടങ്ങി നിരവധി പേരാണ് കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |