പട്ന : ഒഡീഷയിൽ ഇരുപതോളം നായകളെ കൊന്നൊടുക്കിയ കച്ചവടക്കാരൻ പിടിയിൽ. കട്ടക്ക് നഗരത്തിന് വടക്ക് 13 കിലോമീറ്റർ അകലെ തംഗിചൗഡ്വാർ ബ്ലോക്കിലെ ശങ്കർപൂർ ഗ്രാമത്തിലാണ് സംഭവം. 24 കാരനായ മധുരപലഹാര വില്‌പനക്കാരനാണ് നായകളെ കൊലപ്പെടുത്തിയത്. നായകൾക്ക് വിഷം കലർന്ന ആഹാരം നൽകിയാണ് ഇയാൾ കൊന്നൊടുക്കിയത്. നായകളെ കൂട്ടമായി ഇല്ലായ്മ ചെയ്തതിന് കാരണമായി ഇയാൾ പറയുന്നത്, രാത്രിയിൽ കുരയ്ക്കുമ്പോൾ ഉറങ്ങാൻ സാധിക്കില്ലായിരുന്നു എന്നാണ്. ഗ്രാമത്തിലെ ചന്തയിലാണ് ഇയാൾ നായകളുടെ ശവം കുഴിച്ചിട്ടത്. കഴിഞ്ഞ 20 ദിവസങ്ങൾക്കുള്ളിൽ 20ഓളം നായകളെ ഇത്തരത്തിൽ താൻ കൊന്നെന്ന് പൊലീസിനോട് യുവാവ് സമ്മതിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും, സാന്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |