തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ അടക്കമുള്ള ആറുപ്രതികളുടെ വിടുതൽ ഹർജിയെ എതിർത്ത് സർക്കാർ അഭിഭാഷകൻ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിനിടയിലാണ് പ്രതികൾ നൽകിയ വിടുതൽ ഹർജിയെ സർക്കാർ അഭിഭാഷകൻ ശക്തമായി എതിർത്തത്.
നിയമപരമായി കുറ്റം എന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതികൾ നിയമസഭയിൽ അതിക്രമം നടത്തിയതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. പ്രതികൾക്കെതിരെ പ്രഥമദഷ്‌ട്യാ തന്നെ കുറ്റം തെളിഞ്ഞതാണ്. പ്രതികളുടെ പ്രവർത്തി നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ തങ്ങളുടെത് അതിക്രമമായിരുന്നില്ലെന്നും, വാച്ച് ആന്റ് വാർഡ് ആയി വന്ന പൊലീസുകാരാണ് അതിക്രമം കാട്ടിയതെന്നാണ് പ്രതികൾ വാദിച്ചു. അത് പ്രതിരോധിക്കുക മാത്രമാണ് ചെയ‌്തത്. പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന വാദവും പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. വിടുതൽ ഹർജിയിലെ വാദം പൂർത്തിയായതിനെ തുടർന്ന് അടുത്ത മാസം ഏഴിലേക്ക് കേസ് വിധി പറയാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |