തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിലും സ്വകാര്യ പങ്കാളിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അവ സമയബന്ധിതമായി പരിഹരിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടതായി മുൻമന്ത്രി കെ.ബാബു പറഞ്ഞു. പദ്ധതിയെ സർക്കാർ കഴിഞ്ഞ 5 വർഷം പൂർണമായും അവഗണിച്ചു. പാറ സംഭരിക്കുന്നതിൽ പരാജയപ്പെട്ടു. കരാർ ഒപ്പിട്ടപ്പോൾ ഉമ്മൻചാണ്ടി സർക്കാർ ഏറ്റെടുത്ത് നിർമ്മാണത്തിന് കൈമാറിയ 90% ഭൂമിക്കു പുറമെ കരാർ പ്രകാരം ഏറ്റെടുത്ത് നൽകേണ്ടിയിരുന്ന 18 ഏക്കറോളം ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |