SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.59 PM IST

അജിത്തിന് സഞ്ജയ് നൽകിയത് ജീവിതത്തിലേയ്ക്കുള്ള കച്ചിത്തുരുമ്പ്..

cc-mukundan-mla
പഞ്ചായത്ത് കിണറ്റിൽ വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ് അജിത്ത് എന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ കോഴി പറമ്പിൽ ഷൺമുഖൻ, പേരക്കുട്ടി സഞ്ജയ് എന്നിവരെ സി.സി മുകുന്ദൻ എം.എൽ.എ വസതിയിലെത്തി ആദരിച്ചപ്പോൾ.

പെരിങ്ങോട്ടുകര: ഒരു നിലവിളി ശബ്ദം കേട്ടാണ് ഞങ്ങൾ വണ്ടി നിറുത്തിയത്. ശ്രദ്ധിച്ചപ്പോൾ അത് റോഡരികിലെ കിണറ്റിൽ നിന്നാണെന്ന് മനസിലായി. ആഴമുള്ള കിണറിന്റെ കൽഭിത്തിയിൽ പിടിച്ച് അവശനായി നിൽക്കുകയാണൊരാൾ. ഞാനും അച്ഛാച്ചനും ആദ്യമൊന്ന് പകച്ചെങ്കിലും ധൈര്യം കൈവിട്ടില്ല. യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു പിന്നീട്. ഒരു ജീവൻ രക്ഷിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്‌നിക്കിലെ അവസാനവർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായ സഞ്ജയും (20).


ഓട്ടോ ഡ്രൈവറായ തളിക്കുളം ഇടശ്ശേരി തൈവളപ്പിൽ ഉല്ലാസിന്റെ മകനായ സഞ്ജയ് പടിയത്തെ അമ്മയുടെ വീട്ടിൽ വച്ച് അച്ഛാച്ചൻ കോഴിപ്പറമ്പിൽ ഷൺമുഖനോടൊപ്പം കടയിലേക്ക് പോകുമ്പോഴാണ് സംഭവം. പടിയം ആല ജംഗ്ഷനിലുള്ള കോഴിക്കടയിലെ ജീവനക്കാരനായ മാമ്പുള്ളി അജിത്ത് (22) കടയിലേക്കാവശ്യമായ വെള്ളമെടുക്കുന്നതിനിടെ കിണറ്റിലേക്ക് വീണു.


കയറ് ചെറുതായതിനാൽ ഒന്നു കൂടി കുനിഞ്ഞ് വെള്ളമെടുക്കാൻ ശ്രമിച്ചതാണ് അജിത്ത്. പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീണ ഉടനെ ആഴത്തിലേക്ക് പോയി, മുങ്ങി നിവർന്നപ്പോഴേക്കും ആകെ തളർന്നിരുന്നു. ഒരു വിധത്തിൽ കിണറിന്റെ കൽഭിത്തിയിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചു. കൽഭിത്തികൾ അടർന്നുവീഴാൻ തുടങ്ങിയതോടെ ആകെ പരിഭ്രമമായി. കമ്പിയിൽ കൈകുടുങ്ങിയതിനാൽ കൈ അനക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എത്രനേരം അങ്ങിനെ നിന്നുവെന്നറിയില്ല. കുറേ നേരം നിലവിളിച്ചു. അപ്പോഴാണ് ഇവരെത്തിയത്. പുനർജന്മം കിട്ടിയതിന്റെ ആശ്വാസത്തിനിടയിലും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മുക്തനാവാതെ അജിത്ത് വിവരിച്ചു.

അവധി ദിവസമായതിനാൽ റോഡിൽ ആളുകൾ ഉണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള വർക്ക്‌ഷോപ്പിൽ നിന്ന് ലഭിച്ച ഗാർഡൻ പൈപ്പ് സഞ്ജയ് കിണറ്റിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. പിന്നീട് ആളെ കൂട്ടി കയറുപയോഗിച്ച് അജിത്തിനെ കരയ്ക്കെത്തിക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.