ന്യൂഡൽഹി : ബാല വിവാഹങ്ങൾ ഉൾപ്പെടെ നിർബന്ധമായി രജിസ്റ്റർ ചെയ്യണമെന്ന രാജസ്ഥാൻ സർക്കാരിന്റെ പുതിയ നിയമഭേദഗതിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. യൂത്ത് ബാർ അസോസിയേഷനാണ് ഹർജി നൽകിയത്.
നിയമഭേദഗതി അസാധുവാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
2009ലെ നിർബന്ധിത വിവാഹ രജിസ്‌ട്രേഷൻ നിയമത്തിലാണ് രാജസ്ഥാൻ സർക്കാർ ഭേദഗതി വരുത്തിയത്. വിവാഹസമയത്ത് പെൺകുട്ടിയുടെ പ്രായം 18 നും ആൺകുട്ടികളുടെ പ്രായം 21നും താഴെയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ രജിസ്‌ട്രേഷൻ ഓഫീസറെ അറിയിക്കണമെന്നാണ് പുതിയ നിയമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |