കടയ്ക്കാവൂർ: പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചയാളെ അഞ്ചുതെങ്ങ് പൊലീസ് പിടികൂടി. അഞ്ചുതെങ്ങ്, വലിയതുറ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വലിയതുറ സ്വദേശി അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടംവീട്ടിൽ അണ്ണി കുമാർ എന്ന സെൽവനാണ് (44) അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിൽ അഞ്ചുതെങ്ങു മാമ്പള്ളിയിൽ ആയുധവുമായി എത്തിയ ഇയാൾ നാട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഒളിവിൽപോയ സെൽവനെ വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങു ഇൻസ്‌പെക്ടർ ചന്ദ്രദാസ്, എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒമാരായ മനോജ്, ഡീൻ, ഷിബു, ഷാൻ സി.പി.ഒ അംജിത് തുടങ്ങിയവർ ചേർന്നാണ് മാമ്പള്ളി കടപ്പുറത്തുനിന്ന് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. വലിയതുറ സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ചതുൾപ്പടെ സമാനമായ പല കേസുകളിലും പ്രതിയാണിയാൾ. കേസുകളിൽ ജാമ്യമെടുത്ത ശേഷം പിന്നീട് കോടതിയിൽ ഹാജരാകാതിരിക്കുന്നതും ഇയാളുടെ പതിവാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |