കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന കേസിൽ മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെ നാലാംപ്രതി മുൻ ഡി.ജി.പി സിബി മാത്യൂസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സി.ബി.ഐയുടെ വിശദീകരണം തേടി. ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ച് ഹർജി ഒക്ടോബർ 21ന് വീണ്ടും പരിഗണിക്കും.
ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ചാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. സിബി മാത്യൂസിന് തിരുവനന്തപുരം സെഷൻസ് കോടതി ആഗസ്റ്റ് 24 ന് 60 ദിവസത്തെ മുൻകൂർ ജാമ്യം അനുവദിച്ചു. കാലാവധി നിശ്ചയിക്കുന്നത് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ ലംഘനമാണെന്നും സമയപരിധി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |