ന്യൂഡൽഹി: ആവശ്യപ്പെട്ടതിലും അധികം തലമുടി മുറിച്ചത് കരിയറിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ മുടി ഉത്പന്നങ്ങളുടെ മോഡലായ യുവതിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. ഡൽഹിയിലെ ഐ.ടി.സി മൗര്യാ ഹോട്ടലാണ് പണം നൽകേണ്ടത്. ഇവിടത്തെ സലൂണിൽ 2018 ഏപ്രിൽ 12നാണ് പരാതിക്കാരി മുടി മുറിച്ചത്.
ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുടി വെട്ടി സ്റ്റൈലാക്കാൻ സലൂണിലെത്തിയ യുവതി ഏത് രീതിയിൽ വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞു കൊടുത്തതിന് വിപരീതമായി മുടി മുറിച്ചു. കഷ്ടിച്ച് തോളൊപ്പമായി മുടിയുടെ നീളം. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ പരിഹാരമായി സൗജന്യ കേശ ചികിത്സ നൽകാമെന്ന് സലൂൺ അധികൃതർ പറഞ്ഞു. ചികിത്സയിൽ തലമുടി കൊഴിയുകയും തലയോട്ടി പൊള്ളി അസഹ്യമായ ചൊറിച്ചിലുണ്ടാവുകയും ചെയ്തു. തുടർന്ന് ഹോട്ടൽ ജനറൽ മാനേജർക്ക് യുവതി പരാതി നൽകി. എന്നാൽ മാനേജർ അപമര്യാദയായി പെരുമാറിയെന്നും സലൂണിനെതിരെ എന്തുവേണമെങ്കിലും ചെയ്‌തോ എന്നു വിരട്ടിയെന്നും യുവതി പറയുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
മുടിയോട് വൈകാരിക അടുപ്പമുള്ളവരാണ് സ്ത്രീകൾ. മുടി വെട്ടിയതിലെ പിഴവ് കാരണം യുവതിക്ക് അവസരങ്ങൾ നഷ്ടപ്പെട്ട് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായി. മികച്ച മോഡൽ ആവാനുള്ള അവസരം തകർക്കപ്പെടുകയും ചെയ്തു.
ദേശീയ ഉപഭോക്തൃ കമ്മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |