കൊല്ലം: പുലർച്ചെ വീടിന്റെ കതകിൽ മുട്ടിവിളിച്ചയാളെ കമ്പിവടികൊണ്ട് അടിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മുണ്ടയ്ക്കൽ തിരുവാതിര നഗർ കൊണ്ടേത്ത് തെക്കതിൽ കുഞ്ഞുമോനെ (51) ഈസ്റ്റ് പൊലീസ് പിടികൂടി.
തിങ്കളാഴ്ചയായിരുന്നു സംഭവം. അയൽവാസിയായ ഉണ്ണിക്കൃഷ്ണൻ എന്ന യുവാവ് കുഞ്ഞുമോന്റെ കതകിൽ തട്ടി വിളിച്ചതിന്റെ നീരസത്തിലാണ് ആക്രമണം നടന്നത്. അസഭ്യം വിളിച്ചുകൊണ്ട് യുവാവിനെ പിടിച്ചു തള്ളുകയും കാൽ കമ്പിവടി കൊണ്ട് അടിച്ചൊടിച്ചും നെറ്റിയിലും തലയിലും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളീയിക്കൽ കടപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ രജീഷ്, രാജ്മോഹൻ, എസ്.സി.പി.ഒ പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |